നിപ: കോഴിക്കോട്ട് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല; 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനയിലും വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്: നിപ വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്ട് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇവിടെ നിന്ന് ശേഖരിച്ച 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്കയച്ച സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിന്റെ […]

കോഴിക്കോട്: നിപ വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്ട് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇവിടെ നിന്ന് ശേഖരിച്ച 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്കയച്ച സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.

പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വൈറസ് സാന്നിധ്യമുണ്ടോയെന്നറിയാന്‍ കഴിഞ്ഞ ദിവസം വെടിവെച്ചിട്ട കാട്ടുപന്നിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്.

സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. ഇതുവരെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതോടെ നിപ രോഗ വ്യാപനം നിയന്ത്രണ വിധേയമായെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. വൈറസ് ബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രദേശത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ യാതൊരു അയവും വരുത്താനായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it