പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം; മാതാവിനെ മര്‍ദ്ദിച്ചതിനും തടവ്

ഉഡുപ്പി: മൂന്ന് വര്‍ഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പേരാമ്പള്ളി ഭണ്ഡാരമനെ സ്വദേശി പ്രജോത് ഷെട്ടി (50)ക്കാണ് ശിക്ഷ വിധിച്ചത്. 35 സാക്ഷികളില്‍ 25 പേരെയും വിസ്തരിച്ചു. പ്രതിക്ക് ജീവപര്യന്തം തടവിന് പുറമെ 10,000 രൂപ പിഴയും വിധിച്ചു. കൂടാതെ മാതാവിനെ മര്‍ദ്ദിച്ചതിന് മൂന്ന് മാസത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ ജയറാം ഷെട്ടിയാണ് പ്രോസിക്യൂഷന് വേണ്ടി വാദിച്ചത്.

ഉഡുപ്പി: മൂന്ന് വര്‍ഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പേരാമ്പള്ളി ഭണ്ഡാരമനെ സ്വദേശി പ്രജോത് ഷെട്ടി (50)ക്കാണ് ശിക്ഷ വിധിച്ചത്. 35 സാക്ഷികളില്‍ 25 പേരെയും വിസ്തരിച്ചു. പ്രതിക്ക് ജീവപര്യന്തം തടവിന് പുറമെ 10,000 രൂപ പിഴയും വിധിച്ചു. കൂടാതെ മാതാവിനെ മര്‍ദ്ദിച്ചതിന് മൂന്ന് മാസത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ ജയറാം ഷെട്ടിയാണ് പ്രോസിക്യൂഷന് വേണ്ടി വാദിച്ചത്.

Related Articles
Next Story
Share it