ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചു; മൊഴികളില്‍ പലതും നുണയെന്ന് പൊലീസ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീവെച്ച കേസില്‍ മഹാരാഷ്ട്രയിലെ രത്‌നാഗിരിയില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിയെ അന്വേഷണ സംഘം ഇന്ന് രാവിലെ കോഴിക്കോട് എത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.തീവണ്ടിയില്‍ പെട്രോള്‍ ചീറ്റി തീവെച്ചതും അതേകുറിച്ച് ആലോചിച്ചതും താന്‍ തനിച്ചാണെന്ന് പ്രതി ഷാറൂഖ് സെയ്ഫി. തീയിട്ടശേഷം കേരളംവിട്ടത് കണ്ണൂരില്‍നിന്ന് മരുസാഗര്‍ എക്‌സ്പ്രസിലാണെന്നും ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മുഖം മറച്ചിരുന്നാണ് യാത്ര ചെയ്തതെന്നും ഷാറൂഖ് സെയ്ഫി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. […]

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീവെച്ച കേസില്‍ മഹാരാഷ്ട്രയിലെ രത്‌നാഗിരിയില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിയെ അന്വേഷണ സംഘം ഇന്ന് രാവിലെ കോഴിക്കോട് എത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
തീവണ്ടിയില്‍ പെട്രോള്‍ ചീറ്റി തീവെച്ചതും അതേകുറിച്ച് ആലോചിച്ചതും താന്‍ തനിച്ചാണെന്ന് പ്രതി ഷാറൂഖ് സെയ്ഫി. തീയിട്ടശേഷം കേരളംവിട്ടത് കണ്ണൂരില്‍നിന്ന് മരുസാഗര്‍ എക്‌സ്പ്രസിലാണെന്നും ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മുഖം മറച്ചിരുന്നാണ് യാത്ര ചെയ്തതെന്നും ഷാറൂഖ് സെയ്ഫി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റ് ബോഗികളിലേക്ക് മാറി യാത്ര തുടരുകയായിരുന്നുവെന്നുമാണ് ഷാറുഖിന്റെ മൊഴി.
അതേസമയം ഷാറുഖ് സെയ്ഫിയുടെ മൊഴികള്‍ പലതും നുണയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണം എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രതിയിലേക്കെത്തിച്ച ബുക്കില്‍ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയില്‍വേ സ്റ്റേഷനുകളെപ്പറ്റിയാണെന്നും അന്വേഷണ സംഘം പറഞ്ഞു. കൂടുതല്‍ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായും വിവരമുണ്ട്.

Related Articles
Next Story
Share it