പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി; മുഖ്യപ്രതി അറസ്റ്റില്‍, കൂട്ടുപ്രതി മുങ്ങി

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അബൂബക്കര്‍ സിദ്ദിഖ് എന്നയാളാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയായ ഷാഫി ഒളിവിലാണ്. വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അബൂബക്കര്‍ സിദ്ദിഖും സുഹൃത്ത് ഷാഫിയും ഫോണിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ജനുവരി 25ന് രാത്രി പെണ്‍കുട്ടിയെ താമസസ്ഥലത്തിന് സമീപം വരുത്തിച്ച അബൂബക്കര്‍ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം […]

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അബൂബക്കര്‍ സിദ്ദിഖ് എന്നയാളാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയായ ഷാഫി ഒളിവിലാണ്. വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അബൂബക്കര്‍ സിദ്ദിഖും സുഹൃത്ത് ഷാഫിയും ഫോണിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ജനുവരി 25ന് രാത്രി പെണ്‍കുട്ടിയെ താമസസ്ഥലത്തിന് സമീപം വരുത്തിച്ച അബൂബക്കര്‍ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടിയെ അബൂബക്കര്‍ സിദ്ദിഖിന് പുറമെ ഷാഫിയും പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് രണ്ടുപേര്‍ക്കുമെതിരെ വിട്ടല്‍ പൊലീസ് കേസെടുത്തത്.

Related Articles
Next Story
Share it