മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരളില്‍ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദന്‍. ആര്‍.എസ്.എസിന്റെ പ്രാന്ത സമ്പര്‍ക്ക പ്രമുഖായും പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം കൊച്ചിയിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.മുകുന്ദന്‍ ആര്‍.എസ്.എസിലൂടെയാണ് കേരളത്തില്‍ ബി.ജെ.പിയുടെ സംഘടനാ ചുമതലയിലേക്ക് ഉയര്‍ന്നത്. ഏറെ വിമര്‍ശനം ഉയര്‍ന്ന […]

കൊച്ചി: മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരളില്‍ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദന്‍. ആര്‍.എസ്.എസിന്റെ പ്രാന്ത സമ്പര്‍ക്ക പ്രമുഖായും പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം കൊച്ചിയിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.
മുകുന്ദന്‍ ആര്‍.എസ്.എസിലൂടെയാണ് കേരളത്തില്‍ ബി.ജെ.പിയുടെ സംഘടനാ ചുമതലയിലേക്ക് ഉയര്‍ന്നത്. ഏറെ വിമര്‍ശനം ഉയര്‍ന്ന കോ-ലീ-ബി പരീക്ഷണമടക്കം കേരളത്തില്‍ നടപ്പാക്കുന്നതില്‍ പി.പി മുകുന്ദന്റെ ഇടപെടല്‍ വലുതായിരുന്നു. പാര്‍ട്ടിയിലടക്കം അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയുന്ന ആളായിരുന്നു. കേരളത്തിലെ ബി.ജെ.പിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പി മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. 2006ല്‍ ബി.ജെ.പിയില്‍ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വര്‍ഷത്തിന് ശേഷം 2016ലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

Related Articles
Next Story
Share it