വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ ഗര്‍ഭിണികള്‍ക്ക് ജോലിയില്ലെന്ന എസ്.ബി.ഐ സര്‍ക്കുലര്‍ പിന്‍വലിച്ചു

ന്യൂഡെല്‍ഹി: വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ ഗര്‍ഭിണികള്‍ക്ക് ജോലിയില്ലെന്ന എസ്.ബി.ഐ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയുള്ള മാര്‍ഗനിര്‍ദേശമാണ് എസ്.ബി.ഐ പിന്‍വലിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് എസ്.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ഡെല്‍ഹി വനിതാ കമ്മീഷന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്.ബി.ഐ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഗര്‍ഭിണികളായ സത്രീകളെ 'താല്‍കാലിക അയോഗ്യര്‍' ആയി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് […]

ന്യൂഡെല്‍ഹി: വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ ഗര്‍ഭിണികള്‍ക്ക് ജോലിയില്ലെന്ന എസ്.ബി.ഐ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയുള്ള മാര്‍ഗനിര്‍ദേശമാണ് എസ്.ബി.ഐ പിന്‍വലിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് എസ്.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ഡെല്‍ഹി വനിതാ കമ്മീഷന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്.ബി.ഐ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഗര്‍ഭിണികളായ സത്രീകളെ 'താല്‍കാലിക അയോഗ്യര്‍' ആയി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു.

2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരം സത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എസ്.ബി.ഐയുടെ നടപടിയെന്നും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കാനും നിര്‍ദേശങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കമീഷന്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് പിന്‍വലിച്ചത്.

Related Articles
Next Story
Share it