സൗദി അറേബ്യന്‍ പതാകയിലെ വാള്‍ വീശി സോഷ്യല്‍ മീഡിയയില്‍ യുദ്ധം

റിയാദ്: സൗദി അറേബ്യന്‍ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന വാള്‍ വീശി സോഷ്യല്‍ മീഡിയയില്‍ യുദ്ധം. പതാകയില്‍ നിന്ന് വാള്‍ നീക്കം ചെയ്യണമെന്ന സൗദി എഴുത്തുകാരന്‍ ഫഹദ് അമീര്‍ അല്‍ അഹ്‌മദിയുടെ ട്വീറ്റിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച തുടങ്ങിയത്. നിര്‍ദേശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് ചര്‍ച്ച ചൂടുപിടിച്ചത്. വാളിന്റെ ചിത്രം രാജ്യത്തിന്റെ നിലവിലെ നയങ്ങളുമായി ഒത്തുപോകില്ലെന്നാണ് ഫഹദ് അമീര്‍ അല്‍ അഹ്‌മദിയുടെ വാദം. ഇപ്പോഴും ഈ കാലഘട്ടത്തിലും അത് നന്നല്ലെന്ന് മാത്രമല്ല, മതത്തില്‍ […]

റിയാദ്: സൗദി അറേബ്യന്‍ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്ന വാള്‍ വീശി സോഷ്യല്‍ മീഡിയയില്‍ യുദ്ധം. പതാകയില്‍ നിന്ന് വാള്‍ നീക്കം ചെയ്യണമെന്ന സൗദി എഴുത്തുകാരന്‍ ഫഹദ് അമീര്‍ അല്‍ അഹ്‌മദിയുടെ ട്വീറ്റിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച തുടങ്ങിയത്. നിര്‍ദേശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് ചര്‍ച്ച ചൂടുപിടിച്ചത്.

വാളിന്റെ ചിത്രം രാജ്യത്തിന്റെ നിലവിലെ നയങ്ങളുമായി ഒത്തുപോകില്ലെന്നാണ് ഫഹദ് അമീര്‍ അല്‍ അഹ്‌മദിയുടെ വാദം. ഇപ്പോഴും ഈ കാലഘട്ടത്തിലും അത് നന്നല്ലെന്ന് മാത്രമല്ല, മതത്തില്‍ ബലപ്രയോഗമില്ലെന്ന ഖുര്‍ആന്‍ വാക്യത്തിന് ഇത് എതിരാണ്. കൂടാതെ, ഇത് നീക്കം ചെയ്യുന്നതിലൂടെ അക്രമത്തിനെതിരായ നമ്മുടെ അപലപനത്തെ സജീവമാക്കുകയും ഇസ്ലാമിനെതിരായ അനാവശ്യ വിവാദങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. സൗദി പതാക ഇതിനകം ആറ് തവണ മാറ്റിയിട്ടുണ്ടെന്നും രണ്ട് പതിപ്പുകളില്‍ വാളിന്റെ ചിത്രം വഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, വാള്‍ അക്രമത്തേയല്ല ശക്തിയേയാണ് പ്രതിനിധീകരിക്കുന്നതെന്ന് സതം ബിന്‍ ഖാലിദ് അല്‍സൗദ് രാജകുമാരന്‍ അഭിപ്രായപ്പെട്ടു. 'വാള്‍ ശക്തിയുടെയും നീതിയുടെയും പ്രതീകമാണ്, സൗദി ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്, അദ്ദേഹം പറഞ്ഞു. ഇതിനെ അനൂകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

Related Articles
Next Story
Share it