വിദ്യാര്‍ത്ഥികളില്‍ ഇന്റര്‍നെറ്റ് അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പദ്ധതി; സത്യമേവ ജയതേ ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാനുള്ള "സത്യമേവ ജയതേ' എന്ന ഡിജിറ്റല്‍ മീഡിയാ ലിറ്ററസി ക്യാമ്പെയിനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്റര്‍നെറ്റില്‍ നിന്ന് യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും ക്രിയാത്മകമായി വിവര സാങ്കേതിക വിദ്യയെ വിനിയോഗിക്കാന്‍ പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. ക്യാമ്പെയിന്‍ രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒന്നു മുതല്‍ പതിനൊന്ന് വരെ ക്ലാസുകളിലെ (പത്താം ക്ലാസ് ഒഴികെ) കുട്ടികള്‍ക്കുള്ള പ്രത്യേക […]

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാനുള്ള "സത്യമേവ ജയതേ' എന്ന ഡിജിറ്റല്‍ മീഡിയാ ലിറ്ററസി ക്യാമ്പെയിനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്റര്‍നെറ്റില്‍ നിന്ന് യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും ക്രിയാത്മകമായി വിവര സാങ്കേതിക വിദ്യയെ വിനിയോഗിക്കാന്‍ പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു.

ക്യാമ്പെയിന്‍ രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒന്നു മുതല്‍ പതിനൊന്ന് വരെ ക്ലാസുകളിലെ (പത്താം ക്ലാസ് ഒഴികെ) കുട്ടികള്‍ക്കുള്ള പ്രത്യേക ക്ലാസുകളുടെ സംപ്രേഷണമാണ്. ഫസ്റ്റ്ബെല്‍ ക്ലാസുകളില്‍ ഓരോ ക്ലാസുകള്‍ക്കും പ്രത്യേകമായി അവര്‍ക്കനുവദിച്ച പീരിയഡില്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഫെബ്രുവരി മാസം രണ്ട് മൊഡ്യൂളുകളും മാര്‍ച്ചില്‍ രണ്ട് മൊഡ്യൂളുകളുമാണ് സംപ്രേഷണം ചെയ്യുന്നത്. എല്ലാ ക്ലാസുകളും കൈറ്റ് വിക്ടേഴ്സ് പോര്‍ട്ടലിലും ലഭ്യമാക്കും.

വിപുലമായ പരിശീലന പദ്ധതിയാണ് രണ്ടാം ഘട്ടം. സ്‌കൂളുകളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള 'ലിറ്റില്‍ കൈറ്റ്സ്' യൂണിറ്റുകളെ ഉപയോഗിച്ചായിരിക്കും ഏകദേശം മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുള്ള മൊഡ്യൂള്‍ ഉപയോഗിച്ചുള്ള പരിശീലനം. ഇതിനായി സംസ്ഥാനത്ത് അധ്യാപകരായിട്ടുള്ള 5000 കൈറ്റ് മാസ്റ്റര്‍മാരെ ട്രെയിനര്‍മാരായി സജ്ജമാക്കും. ഇതോടൊപ്പം 1.2 ലക്ഷം ലിറ്റില്‍ കൈറ്റ്സ് കുട്ടികളും പരിശീലകരാകും.

ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഐടി ഉപകരണങ്ങള്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്തും. ഇങ്ങനെ കുട്ടികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടെ 50 ലക്ഷം പേര്‍ക്ക് നേരിട്ടുള്ള മീഡിയാ ലിറ്ററസി പരിശീലനം നല്‍കാന്‍ കൈറ്റ് പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് വിഡിയോകള്‍ നിര്‍മിച്ചത്. സി ഡിറ്റ് ആണ് നിര്‍വഹണം. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സത്യമേവ ജയതേ നടപ്പിലാക്കുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it