പരിമിതികളില്‍ നിന്ന് കുതറി തനിക്ക് എഴുതാന്‍ പ്രചോദനമായത് സാറാ അബൂബക്കര്‍-ഡോ. ഖദീജ മുംതാസ്

കാസര്‍കോട്: തനിക്കും കന്നട സാഹിത്യത്തിലെ ബാനു മുഷ്താഖിനെപ്പോലുള്ളവര്‍ക്കും പരിമിത സര്‍ക്കിളുകളില്‍ നിന്ന് കുതറി എഴുതാന്‍ പ്രചോദനമായത് സാറ അബൂബക്കറിനെപ്പോലുളളവരായിരുന്നെന്നും അത്തരത്തില്‍ ഞങ്ങള്‍ ഒരേ ചങ്ങലയിലെ കണ്ണികളാണെന്നും ഡോ. ഖദീജ മുംതാസ് പറഞ്ഞു.കോലായ് ഒരുക്കിയ സാറാ അബൂബക്കര്‍ അനുസ്മരണം 'ചന്ദ്രഗിരിയുടെ പ്രിയ തോഴീ വിട' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സാറ രോഷം പൂണ്ടത് മതത്തിന്റെ നേര്‍ക്കായിരുന്നില്ല മറിച്ച്, സ്ത്രീകളെ കണ്ണീരു കുടിപ്പിക്കുന്ന ദുഷ്ട ശക്തികള്‍ക്കു നേരെയായിരുന്നെന്നും ഖദീജ മുംതാസ് കൂട്ടിച്ചേര്‍ത്തു.കോലായ് ലേഡിസ് വിങ്ങ് ചെയര്‍പേഴ്‌സണ്‍ […]

കാസര്‍കോട്: തനിക്കും കന്നട സാഹിത്യത്തിലെ ബാനു മുഷ്താഖിനെപ്പോലുള്ളവര്‍ക്കും പരിമിത സര്‍ക്കിളുകളില്‍ നിന്ന് കുതറി എഴുതാന്‍ പ്രചോദനമായത് സാറ അബൂബക്കറിനെപ്പോലുളളവരായിരുന്നെന്നും അത്തരത്തില്‍ ഞങ്ങള്‍ ഒരേ ചങ്ങലയിലെ കണ്ണികളാണെന്നും ഡോ. ഖദീജ മുംതാസ് പറഞ്ഞു.
കോലായ് ഒരുക്കിയ സാറാ അബൂബക്കര്‍ അനുസ്മരണം 'ചന്ദ്രഗിരിയുടെ പ്രിയ തോഴീ വിട' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സാറ രോഷം പൂണ്ടത് മതത്തിന്റെ നേര്‍ക്കായിരുന്നില്ല മറിച്ച്, സ്ത്രീകളെ കണ്ണീരു കുടിപ്പിക്കുന്ന ദുഷ്ട ശക്തികള്‍ക്കു നേരെയായിരുന്നെന്നും ഖദീജ മുംതാസ് കൂട്ടിച്ചേര്‍ത്തു.
കോലായ് ലേഡിസ് വിങ്ങ് ചെയര്‍പേഴ്‌സണ്‍ സുലേഖ മാഹിന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ മുന്‍ ചെയര്‍മാനും കണ്ണൂര്‍, യേനപ്പോയ ഡീംഡ് യൂണിവേഴ്‌സിറ്റികളുടെ മുന്‍ പരീക്ഷാ കണ്‍ട്രോളറുമായ പ്രൊഫ. കെ.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. സ്‌കാനിയ ബെദിര സ്വാഗതം പറഞ്ഞു.
അബ്ദുല്ല മൊയ്തീന്‍, അഡ്വ. ഹമീദ് പുതിയപുര, ഗിരിധര്‍ രാഘവന്‍, സി.എല്‍ ഹമീദ്, മുംതാസ് ടീച്ചര്‍, റജുല ഷംസുദ്ദീന്‍, ഹസൈനാര്‍ തോട്ടുംഭാഗം, സമീര്‍ പുതിയപുര, ഉസ്മാന്‍ കടവത്ത്, സിദ്ദീഖ് ഒമാന്‍ സംസാരിച്ചു.

Related Articles
Next Story
Share it