സന്ധിമാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ മേയ്ത്ര ഹോസ്പിറ്റലില്‍

കോഴിക്കോട്: സന്ധിമാറ്റി വയ്ക്കല്‍ രംഗത്തെ അതിനൂതന ചികിത്സയായ റോബോട്ടിക് ശസ്ത്രക്രിയ ദക്ഷിണേഷ്യയില്‍ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലില്‍. അത്യാധുനിക ചികിത്സാ സംവിധാനമായ റോബോട്ടിക്‌സിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം സിനിമാ താരം പത്മശ്രീ ഭരത് മമ്മൂട്ടി നാടിന് സമര്‍പ്പിച്ചു. ആരോഗ്യമേഖലയില്‍ ലോകത്തിനു മാതൃകയാകുന്ന നമ്മുടെ സംസ്ഥാനത്തു നിന്ന് വിദഗ്ധ ചികിത്സ തേടി വിദേശങ്ങളിലേക്ക് പോകുന്ന പ്രവണത പതുക്കെ മാറുകയാണെന്നും പകരം നമ്മുടെ നാട്ടിലേക്ക് ലോകോത്തര ചികിത്സകള്‍ തേടിയെത്തുന്നവരുടെ എണ്ണം കൂടാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ സഹായിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. സന്ധിമാറ്റി വയ്ക്കല്‍ […]

കോഴിക്കോട്: സന്ധിമാറ്റി വയ്ക്കല്‍ രംഗത്തെ അതിനൂതന ചികിത്സയായ റോബോട്ടിക് ശസ്ത്രക്രിയ ദക്ഷിണേഷ്യയില്‍ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലില്‍. അത്യാധുനിക ചികിത്സാ സംവിധാനമായ റോബോട്ടിക്‌സിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം സിനിമാ താരം പത്മശ്രീ ഭരത് മമ്മൂട്ടി നാടിന് സമര്‍പ്പിച്ചു.
ആരോഗ്യമേഖലയില്‍ ലോകത്തിനു മാതൃകയാകുന്ന നമ്മുടെ സംസ്ഥാനത്തു നിന്ന് വിദഗ്ധ ചികിത്സ തേടി വിദേശങ്ങളിലേക്ക് പോകുന്ന പ്രവണത പതുക്കെ മാറുകയാണെന്നും പകരം നമ്മുടെ നാട്ടിലേക്ക് ലോകോത്തര ചികിത്സകള്‍ തേടിയെത്തുന്നവരുടെ എണ്ണം കൂടാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ സഹായിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
സന്ധിമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനാണ് സ്മിത് ആന്റ് നെവ്യു കോറി റോബോട്ടിന്റെ സഹായത്തോടെയുള്ള സംവിധാനം ഒരുക്കുന്നതോടെ മേയ്ത്ര ഹോസ്പിറ്റല്‍ തുടക്കം കുറിക്കുന്നതെന്ന് മേയ്ത്ര മാനേജ്‌മെന്റ് പറഞ്ഞു. അതിസൂക്ഷ്മമായ ശസ്ത്രക്രിയാ നടപടികള്‍, ഏറ്റവും കുറഞ്ഞ കോശനഷ്ടം, എല്ലുകള്‍ക്കും മറ്റുമുണ്ടാകാന്‍ സാധ്യതയുള്ള പരിക്കുകള്‍ ഒഴിവാക്കുക, കുറഞ്ഞ വേദന, കുറഞ്ഞ രക്തനഷ്ടം, ശസ്ത്രക്രിയക്ക് ശേഷം രോഗികള്‍ നേരിടുന്ന പ്രശ്നങ്ങളിലുള്ള കുറവ് തുടങ്ങി റോബോട്ടിക് ശസ്ത്രക്രിയയ്ക്കുള്ള മേന്മകള്‍ ഏറെയാണ്.
രോഗം കണ്ടെത്തുകയും ചികിത്സ നല്‍കുകയും മാത്രമല്ല ഡോക്ടര്‍മാരുടെ കടമയെന്നും അതോടൊപ്പം മികച്ച ചികിത്സ ഉറപ്പുവരുത്താനുതകുന്ന നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുകയും വേണമെന്ന് ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗം ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. റോബോട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം വന്നതോടെ കൂടുതല്‍ കൃത്യതയോടെയും ആസൂത്രണത്തോടെയും ശസ്ത്രക്രിയ സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.
റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയയില്‍ 100 ശതമാനം കൃതതയോടെയും സൂക്ഷ്മതയോടെയും ആസൂത്രണത്തോടെയും ചെയ്യാന്‍ സാധിക്കുമെന്ന് കണ്‍സള്‍ട്ടണന്റും ജോയിന്റ് റിപ്ലേസ്മെന്റ്, ആര്‍ത്രോസ്‌കോപി വിഭാഗം മേധാവിയുമായ ഡോ. സമീര്‍ അലി പറവത്ത് പറഞ്ഞു. നിലവില്‍ രോഗാവസ്ഥ അറിയുന്നതിനായി എടുക്കുന്ന സി.ടി.സ്‌കാനും എംആര്‍ഐ സ്‌കാനിംഗും സന്ധികളിലെ പ്രശ്നത്തെക്കുറിച്ചുള്ള ധാരണ നല്‍കുന്നുണ്ടെങ്കിലും റോബോട്ടിക്‌സിന്റെ സഹായത്തോടെ ഓരോ വ്യക്തിയുടെയും അവയവഘടന അനുസരിച്ച് ചികിത്സ നല്‍കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗീപരിചരണത്തില്‍ ഒത്തുതീര്‍പ്പുകളില്ലാത്ത സമീപനം സ്വീകരിക്കുന്ന മേയ്ത്ര ഹോസ്പിറ്റല്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്‍ പറഞ്ഞു. ഏറ്റവും മികച്ച ഡോക്ടര്‍മാര്‍ക്കൊപ്പം ഏറ്റവും മികച്ച നൂതന ചികിത്സാ സംവിധാനങ്ങളും ഒന്നുചേരുമ്പോള്‍ മാത്രമേ മികച്ച ചികിത്സാ ഫലം സാധ്യമാക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗതമായോ കമ്പ്യൂട്ടറിന്റെ സഹായത്തോടെയോ ചെയ്യുന്ന ശസ്ത്രക്രിയകളെക്കാള്‍ മികച്ച ഫലമാണ് റോബോട്ടിക് സര്‍ജറി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോബോട്ടിക് സഹായത്തോടെ ചെയ്യുന്ന ശസ്ത്രക്രിയ അതു ചെയ്യുന്ന സമയത്തും അതിനു ശേഷവും രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വളരെയേറെ ലഘൂകരിച്ചിട്ടുണ്ടെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
മേയ്ത്രയിലെ സെന്റര്‍ ഓഫ് എക്സലന്‍സ്് ഫോര്‍ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗത്തിന് കഴിഞ്ഞ ദിവസം സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പരിശീലനം നല്‍കുന്ന എഫ്.എന്‍.ബി. കോഴ്‌സുകള്‍ നടത്താന്‍ കോഴിക്കോട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിന്റെ ദേശീയ അംഗീകാരം ലഭിച്ചിരുന്നു.

4.5 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന അത്യാധുനിക ചികിത്സാ രംഗത്തെ മികച്ച സാന്നിധ്യമായ മേയ്ത്ര ഹോസ്പിറ്റലില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്വാട്ടര്‍ണറി കെയര്‍ കേന്ദ്രങ്ങളില്‍ ഒന്നാണ്. മേയ്ത്രയില്‍ ഹാര്‍ട്ട്ആന്റ് വാസ്‌കുലര്‍ കെയര്‍, ന്യൂറോ സയന്‍സസ്, ബോണ്‍ ആന്റ് ജോയിന്റ് കെയര്‍, ഗാസ്ട്രോ സയന്‍സസ്, റീനല്‍ ഹെല്‍ത്ത്, ബ്ലഡ് ഡിസീസസ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോ തെറാപി എന്നിങ്ങനെ ആറു മികവിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 220 കിടക്കകളുള്ള ആസ്പത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഏഴു ഓപ്പറേഷന്‍ തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഹൈബ്രിഡ് കാത് ലാബ്, 52 ഐ.സി.യു. ക്യുബിക്കിളുകള്‍, ടെലി ഐ.സി.യു തുടങ്ങിയ സംവിധാനങ്ങള്‍ മേയ്ത്ര ഹോസ്പിറ്റലിനെ വേറിട്ടതാക്കുന്നു.

Related Articles
Next Story
Share it