കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രിന്റേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കടലാസിന്റെ ക്ഷാമവും വില വര്‍ധനവും അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ഇറക്കുമതി വൈകുന്നതും മറ്റ് ഒട്ടനവധി കാര്യങ്ങളും മൂലം, ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത ആര്‍ട്ട് പേപ്പറിന് കടുത്ത ക്ഷാമവും വലിയ വില വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്. മൂന്നു മാസത്തിനുള്ളില്‍ കിലോഗ്രാമിന് 60-ല്‍ നിന്ന് 90 രൂപയായി. (50% വര്‍ദ്ധനവ്) ഇന്ത്യന്‍ പേപ്പര്‍ […]

കാസര്‍കോട്: കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രിന്റേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കടലാസിന്റെ ക്ഷാമവും വില വര്‍ധനവും അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ഇറക്കുമതി വൈകുന്നതും മറ്റ് ഒട്ടനവധി കാര്യങ്ങളും മൂലം, ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത ആര്‍ട്ട് പേപ്പറിന് കടുത്ത ക്ഷാമവും വലിയ വില വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്. മൂന്നു മാസത്തിനുള്ളില്‍ കിലോഗ്രാമിന് 60-ല്‍ നിന്ന് 90 രൂപയായി. (50% വര്‍ദ്ധനവ്)
ഇന്ത്യന്‍ പേപ്പര്‍ ഉത്പാദന കമ്പനികളും വില വര്‍ധനവിന്റെ പാതയിലാണ്. മഷി, കെമിക്കല്‍സ് മുതലായ അച്ചടി അനുബന്ധ സാമഗ്രികള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് ആര്‍ട്ട് പേപ്പര്‍ അടക്കം ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കടലാസുകള്‍ക്കുള്ള ഭീമമായ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സാധിക്കും.
കോവിഡ് ലോക്ഡൗണിനു ശേഷം പൊതുപരിപാടികളും ഉത്സവാഘോഷങ്ങളും പുനരാരംഭിക്കാത്തതും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുറക്കാത്തതും മൂലം അച്ചടി ജോലികള്‍ വളരെ കുറവായതു കാരണം മിക്ക പ്രസുകളും ഉല്‍പ്പാദനശേഷിയുടെ പകുതിയില്‍ താഴെയേ ഉപയോഗിക്കുന്നുള്ളൂ.
ഇക്കാരണങ്ങളാല്‍, നാളുകളായി കേരളത്തിലെ മൂവായിരത്തോളം വരുന്ന പ്രിന്റിംഗ് പ്രസ്സുകള്‍ ഗുരുതര സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അതിനിടെയാണ് കടലാസിന്റെ വില വര്‍ധിച്ചതു വഴി ഉണ്ടായ പുതിയ പ്രതിസന്ധി.
അച്ചടിക്കൂലി വര്‍ധിപ്പിക്കുന്നില്ലെങ്കിലും കടലാസ് വില വര്‍ധനവിന് ആനുപാതികമായി അച്ചടി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ദീര്‍ഘനാളത്തേയ്ക്ക് കരാര്‍ എടുത്തിരിക്കുന്ന അച്ചടി സ്ഥാപനങ്ങള്‍ കനത്ത നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അച്ചടി ജോലികള്‍ കേരളത്തില്‍ തന്നെ ലഭിച്ചത് പ്രതിസന്ധിയിലായിരുന്ന പ്രസുകള്‍ക്ക് നേരിയ ഉണര്‍വ് പകര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനേയും പ്രതീക്ഷയോടെയാണ് അച്ചടി മേഖല കാണുന്നതെന്നും സംസ്ഥാനത്തെ പ്രസുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ വകുപ്പുകളും ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളും സ്വീകരിക്കണമെന്നും കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ്, ജില്ലാ ട്രഷറര്‍ ടി.പി അശോക് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ജയറാം, കാസര്‍കോട് മേഖലാ സെക്രട്ടറി സി. സുധീഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it