രക്ഷാദൗത്യം ശക്തം; നാല് കേന്ദ്രമന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക്

ദില്ലി: റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായി തുടരവെ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യങ്ങളും ശക്തമായി. രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യത്തിന് നാല് മന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ നേരിട്ടെത്തും. ഹര്‍ദീപ് സിംഗ്പുരി, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, വി.കെ സിംഗ് എന്നിവരാണ് യുക്രൈന്റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുക. യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ വലയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയും അടിയന്തര യോഗം ചേര്‍ന്നിരുന്നു. […]

ദില്ലി: റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായി തുടരവെ യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യങ്ങളും ശക്തമായി. രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യത്തിന് നാല് മന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ നേരിട്ടെത്തും.
ഹര്‍ദീപ് സിംഗ്പുരി, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, വി.കെ സിംഗ് എന്നിവരാണ് യുക്രൈന്റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുക. യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ വലയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയും അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉന്നതലയോഗം ചേര്‍ന്ന് നിര്‍ണ്ണായക തീരുമാനമെടുത്തത്.
അതേസമയം റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയില്‍ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ മലയാളികളാണ്. വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മലയാളികള്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങും. ആറ് പേരാണ് വൈകിട്ട് 5.20 ന് കൊച്ചിയിലെത്തുന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ കേരളത്തിലേക്ക് എത്തുക. തിരുവനന്തപുരത്തേക്ക് അഞ്ച് പേരും കോഴിക്കോട്ടേക്ക് ഒരാളുമാണുള്ളത്.

Related Articles
Next Story
Share it