'സ്വന്തം മനസിനെ കണ്ടെത്താത്തിടത്തോളം കാലം മന:സമാധാനം അകലെയായിരിക്കും'

കാസര്‍കോട്: ലോകത്ത് സുഖ സൗകര്യങ്ങള്‍ കൂടുന്തോറും രാജ്യങ്ങള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും അകല്‍ച്ചകള്‍ ഏറിവരുകയാണെന്നും മനുഷ്യന്‍ അവന്റെ മനസ്സിനെ കണ്ടെത്താതിടത്തോളം കാലം മന:സമാധാനം അകലെയായിരിക്കുമെന്നും ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി അലിയാര്‍ അല്‍ ഖാസിമി പറഞ്ഞു. ദാറുല്‍ ഹിക്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സ് വിദ്യാര്‍ത്ഥികളുടെ സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഫ്തി അമീന്‍ മൗലവി, ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദ് മുതവല്ലി പ്രൊഫ. മുഹമ്മദലി, മുളിയാര്‍ സെര്‍വന്റ്‌സ് ഓഫ് ഇസ്ലാം സൊസൈറ്റി ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ്, റഫീഖ് മൗലവി, ഹമീദ് ഫാഷന്‍, എം.എ ലത്തീഫ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഹാഫിസ് സമാന്‍ അലി, ഹാഫിസ് സൈദ് ഇബ്‌നുസക്കറിയ, ഹാഫിസ് ശഹസാദ്, ഹാഫിസ് അബ്ഷര്‍ എന്നീ നാല് വിദ്യാര്‍ത്ഥികളുടെ ഖുര്‍ആന്‍ പൂര്‍ത്തീകരണവും ഹാഫിസ് ഹസൂന്‍, ഹാഫിസ് സഹല്‍ ബഷീര്‍, ഹാഫിസ് അബൂബക്കര്‍, ഹാഫിസ് സൈദ് എന്നീ നാല് വിദ്യാര്‍ത്ഥികളുടെ സനദ്ദാനവും നടന്നു. ദാറുല്‍ ഹിക്മ ചെയര്‍മാന്‍ അതീഖ് റഹ്മാന്‍ അല്‍ ഫൈദി സനദ്ദാന പ്രഭാഷണം നടത്തി. ഹിക്മ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ പ്രൊജക്ടായ ജലശുദ്ധീകണ യൂണിറ്റിന്റെ പ്രദര്‍ശനവും ഹിക്മ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധതരം ക്ലോക്കുകളുടെ പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ മറ്റു കലാ പരിപാടികളും ഉണ്ടായിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it