ബോവിക്കാനത്ത് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി

ബോവിക്കാനം: ലഹരി മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് മുളിയാറില്‍ സി.പി.എം എക്കാലവും സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം ബോവിക്കാനത്ത് ഗതാഗത തടസം ഉണ്ടാക്കുകയും ബി.ജെ.പി ബൂത്ത് പ്രസിഡണ്ടിനെ ഹെല്‍മറ്റ് ഉപയോഗിച്ച് അക്രമിച്ച സംഭവത്തില്‍ തലയ്ക്ക് അടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത പഞ്ചായത്ത് ഭരണസമിതി അംഗത്തിന്റെ മകനെയും സംഘത്തെയും നിസാര വകുപ്പുകള്‍ ചുമത്തി സംരക്ഷിക്കുന്ന നിലപാടാണ് ആദൂര്‍ പൊലീസ് സ്വീകരിച്ചതെന്നും ബി.ജെ.പി ആരോപിച്ചു. സംഭവസമയത്ത് പരിസരത്ത് ബഹളം കേട്ട് റോഡപകടം എന്ന് കരുതി സഹായിക്കാന്‍ എത്തിയ ജിതേഷിനെ പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയില്‍ കണ്ടത് ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം ചിപ്ലിക്കയ ബി. അച്ചുതന്റെ മരണത്തിന് കാരണമായെന്നും ഭരണ സമ്മര്‍ദ്ദത്തിന് വഴങ്ങി ലഹരി മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കാട്ടുന്നതെന്നും ബി.ജെ.പി ആരോപിച്ചു. ഇതിനെതിരെ ബോവിക്കാത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.

ഉല്ലാസ് വെള്ളാല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുളിയാര്‍ മണ്ഡലം പ്രസിഡണ്ട് ദിലീപ് പള്ളഞ്ചി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശശികുമാര്‍ അമ്മങ്കോട്, ജയകുമാര്‍ മാനടുക്കം, ജില്ലാ കമ്മിറ്റി അംഗം ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it