എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍.ബി.ഐ

ന്യൂഡെല്‍ഹി: എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അനുമതി നല്‍കി. ഇന്റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജും വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഇന്റര്‍ചേഞ്ച് ചാര്‍ജ് 15ല്‍ നിന്ന് 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ് അനുമതി. എ.ടി.എം കാര്‍ഡ് നല്‍കുന്ന ബാങ്ക് എ.ടി.എം സര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കുന്ന ചാര്‍ജാണിത്. ഉപയോക്താക്കള്‍ ഇതര ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോഴാണ് ഈ ചാര്‍ജ് ബാങ്കുകള്‍ […]

ന്യൂഡെല്‍ഹി: എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അനുമതി നല്‍കി. ഇന്റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജും വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

ഇന്റര്‍ചേഞ്ച് ചാര്‍ജ് 15ല്‍ നിന്ന് 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ് അനുമതി. എ.ടി.എം കാര്‍ഡ് നല്‍കുന്ന ബാങ്ക് എ.ടി.എം സര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കുന്ന ചാര്‍ജാണിത്. ഉപയോക്താക്കള്‍ ഇതര ബാങ്കിന്റെ എ.ടി.എം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോഴാണ് ഈ ചാര്‍ജ് ബാങ്കുകള്‍ എടിഎം പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്നത്. ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായും വര്‍ധിപ്പിക്കും.

ഇതോടെ എടിഎമ്മില്‍ നിന്ന് കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഉപയോക്താക്കള്‍ക്ക് ചുമത്തുന്ന ചാര്‍ജും ബാങ്കുകള്‍ വര്‍ധിപ്പിക്കും. നിലവില്‍ പ്രതിമാസം സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അഞ്ച് ഇടപാടുകളും മറ്റ് ബാങ്കുകളില്‍ മൂന്ന് ഇടപാടുകളും നടത്താനാണ് അനുമതിയുള്ളത്. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാര്‍ജായി നല്‍കണം.

ഇത് 21 രൂപയായി ബാങ്കുകള്‍ വര്‍ധിപ്പിക്കും. 2022 ജനുവരി ഒന്ന് മുതല്‍ പുതിയ ചാര്‍ജ് നിലവില്‍ വരും. ഇതിനൊപ്പം നികുതിയും നല്‍കേണ്ടിവരും. 2014ലാണ് ഇതിന് മുമ്പ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം മുഖവിലക്കെടുത്താണ് ആര്‍ബിഐ അനുമതി നല്‍കിയത്.

എ.ടി.എം നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ 2019ല്‍ ആര്‍ബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമ്പത്തിക ഇടപാടിന് 18 രൂപയും സാന്്പത്തികേതര ഇടപാടിന് ആറു രൂപയും ഈടാക്കാമെന്നായിരുന്നു സമതിയുടെ ശുപാര്‍ശ.

Related Articles
Next Story
Share it