ബേക്കലില്‍ പിടിയിലായ രമേശനും ബാദുഷയും കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ നിരവധി കേസുകളില്‍ പ്രതികള്‍

ബേക്കല്‍: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇന്നലെ ബേക്കലില്‍ പൊലീസ് പിടിയിലായ രണ്ടുപേര്‍ കാസര്‍കോട്-കണ്ണൂര്‍ജില്ലകളിലെ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികള്‍. ബേക്കല്‍ പള്ളിക്കര മഠത്തിനടുത്ത രമേശന്‍(28), പനയാല്‍ ചേര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(23) എന്നിവരെയാണ് സി.ഐ യു.പി വിപിനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ബേക്കല്‍ മലാംകുന്നില്‍ രണ്ടുപേര്‍ സംശയസാഹചര്യത്തില്‍ ബൈക്കില്‍ കറങ്ങുന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമം വിഫലമായതോടെ രമേശനും ഇബ്രാഹിം ബാദുഷയും ബേക്കല്‍ പുഴയിലേക്ക് ചാടുകയായിരുന്നു. […]

ബേക്കല്‍: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇന്നലെ ബേക്കലില്‍ പൊലീസ് പിടിയിലായ രണ്ടുപേര്‍ കാസര്‍കോട്-കണ്ണൂര്‍ജില്ലകളിലെ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികള്‍.
ബേക്കല്‍ പള്ളിക്കര മഠത്തിനടുത്ത രമേശന്‍(28), പനയാല്‍ ചേര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(23) എന്നിവരെയാണ് സി.ഐ യു.പി വിപിനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ബേക്കല്‍ മലാംകുന്നില്‍ രണ്ടുപേര്‍ സംശയസാഹചര്യത്തില്‍ ബൈക്കില്‍ കറങ്ങുന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെ പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമം വിഫലമായതോടെ രമേശനും ഇബ്രാഹിം ബാദുഷയും ബേക്കല്‍ പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ പുഴക്കരയിലൂടെ പിന്തുടര്‍ന്ന് രണ്ടുപേരെയും പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ബേഡകത്ത് നിന്ന് കവര്‍ന്ന ബൈക്ക് ഇവരില്‍ നിന്ന് കണ്ടെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ബേഡകത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരക്കുന്നിലെ സാബിതിന്റെ ബൈക്ക് രണ്ടുപേരും മോഷ്ടിച്ചത്. ബേഡകം, ചന്തേര, കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്കുകള്‍ കവര്‍ന്ന കേസിലെ പ്രതികളാണ് രണ്ടുപേരുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പെരിയ മൂന്നാംകടവിലെ ജയിംസിന്റെ വീട്ടില്‍ നിന്ന് 1250 രൂപയും പണവും മൊബൈല്‍ ഫോണും കവര്‍ന്നതും രമേശനും ഇബ്രാഹിമുമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ ചന്തേര പൊലീസിന് കൈമാറി.

Related Articles
Next Story
Share it