ആശുപത്രിക്കിടക്കകള്‍ നിറഞ്ഞു; 4000ലധികം കോച്ചുകള്‍ ഐസ്വലേഷന്‍ വാര്‍ഡുകളാക്കി റെയില്‍വെ

പാലക്കാട്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍വീസ് നടത്താത്ത 4000ലധികം കോച്ചുകളെ ഐസ്വലേഷന്‍ വാര്‍ഡുകളാക്കി റെയില്‍വെ. കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് റെയില്‍വെ ഒരുക്കിയിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കയും അനുബന്ധ സൗകര്യങ്ങളുമില്ലാതെ രോഗികള്‍ മരിക്കുകയും ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ അടിയന്തര നടപടി. യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടി പൂര്‍ത്തിയാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഐസ്വലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാന്‍ ഒരുങ്ങി നില്‍ക്കാനും 16 സോണുകള്‍ക്കും റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ […]

പാലക്കാട്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍വീസ് നടത്താത്ത 4000ലധികം കോച്ചുകളെ ഐസ്വലേഷന്‍ വാര്‍ഡുകളാക്കി റെയില്‍വെ. കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് റെയില്‍വെ ഒരുക്കിയിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കയും അനുബന്ധ സൗകര്യങ്ങളുമില്ലാതെ രോഗികള്‍ മരിക്കുകയും ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ അടിയന്തര നടപടി.

യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടി പൂര്‍ത്തിയാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഐസ്വലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാന്‍ ഒരുങ്ങി നില്‍ക്കാനും 16 സോണുകള്‍ക്കും റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള ഡിവിഷനുകളില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച 299 ഐസ്വലേഷന്‍ വാര്‍ഡുകള്‍ നിലവിലുണ്ട്. കൂടാതെയാണ് പുതിയവ നിര്‍മിക്കാനുള്ള തീരുമാനം.

ഒരു കോച്ചില്‍ 16 കിടക്കകള്‍ എന്ന തോതിലാണ് ഒരുക്കുന്നത്. മൂന്ന് ശുചിമുറിയില്‍ ഒരെണ്ണം വെസ്റ്റേണ്‍ രീതിയിലും രണ്ടെണ്ണം ഇന്ത്യനുമാണ്. ബക്കറ്റ്, കപ്പ്, മറ്റു അവശ്യ വസ്തുക്കളും ഇവിടെയുണ്ടാകും. കൂടാതെ കോച്ചുകള്‍ക്കിടയില്‍ ജൈവശുചിമുറിയും സ്ഥാപിക്കുന്നുണ്ട്.

Related Articles
Next Story
Share it