ബി.ജെ.പി പുത്തൂര്‍ എം.എല്‍.എയുടെ യുവതിക്കൊപ്പമുള്ള അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നു; പിന്നില്‍ ഗൂഢാലോചനയെന്ന് എം.എല്‍.എ

പുത്തൂര്‍: ബി.ജെ.പി പുത്തൂര്‍ എം.എല്‍.എയുടെ യുവതിക്കൊപ്പമുള്ള അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നു. ബി.ജെ.പി എം.എല്‍.എ സഞ്ജീവ മറ്റന്തൂരിന്റെയും ഒരു യുവതിയുടെയും അശ്ലീലചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് സഞ്ജീവ വ്യാഴാഴ്ച പൊലീസില്‍ പരാതി നല്‍കി.തന്റെ പതനം ഉറപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മറ്റന്തൂര്‍ പറഞ്ഞു. ഫോട്ടോകള്‍ വൈറലാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്.മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയിലെ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് […]

പുത്തൂര്‍: ബി.ജെ.പി പുത്തൂര്‍ എം.എല്‍.എയുടെ യുവതിക്കൊപ്പമുള്ള അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നു. ബി.ജെ.പി എം.എല്‍.എ സഞ്ജീവ മറ്റന്തൂരിന്റെയും ഒരു യുവതിയുടെയും അശ്ലീലചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് സഞ്ജീവ വ്യാഴാഴ്ച പൊലീസില്‍ പരാതി നല്‍കി.
തന്റെ പതനം ഉറപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മറ്റന്തൂര്‍ പറഞ്ഞു. ഫോട്ടോകള്‍ വൈറലാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്.
മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയിലെ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് മറ്റൊരു തിരിച്ചടിയായാണ് ഈ വിവാദം വിലയിരുത്തപ്പെടുന്നത്. 2018ലെ തിരഞ്ഞെടുപ്പില്‍ 19,447 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശകുന്തള ഷെട്ടിയെ മറ്റന്തൂര്‍ പരാജയപ്പെടുത്തിയിരുന്നു.
നേരത്തെയും ഒരു സ്വകാര്യ വീഡിയോയിലൂടെ മറ്റന്തൂരിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റന്തൂര്‍ എം.എല്‍.എ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിരവധി എതിരാളികളുണ്ടെന്നും സംഘപരിവാര്‍ നേതാക്കള്‍ പോലും മറ്റന്തൂരിന്റെ നിലപാടില്‍ തൃപ്തരല്ലെന്നും വിവരമുണ്ട്.
ബി.ജെ.പി എം.എല്‍.എ മാടല്‍ വിരൂപാക്ഷപ്പയുടെ അറസ്റ്റിന്റെ ഞെട്ടലില്‍ നിന്ന് പാര്‍ട്ടി മുക്തമാകുന്നതിനിടെയാണ് ഈ സംഭവം പാര്‍ട്ടിയെ അസ്വസ്ഥമാക്കിയിരിക്കുന്നത്.

Related Articles
Next Story
Share it