പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: 31 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടി. 31 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളും കണ്ടുകെട്ടിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍, മകളും സി.ഇ.ഒയുമായ റിനു മറിയം എന്നിവരെ മാസങ്ങള്‍ക്ക് മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. രണ്ടുകോടി മൂല്യം വരുന്ന കാറുകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇവരുടെ വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം എകദേശം 14 […]

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടി. 31 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളും കണ്ടുകെട്ടിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍, മകളും സി.ഇ.ഒയുമായ റിനു മറിയം എന്നിവരെ മാസങ്ങള്‍ക്ക് മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

രണ്ടുകോടി മൂല്യം വരുന്ന കാറുകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇവരുടെ വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം എകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്. കൂടാതെ ബാങ്കിലുള്ള സ്ഥിര നിക്ഷേപങ്ങളും ചേര്‍ത്താണ് 31 കോടിയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.

രണ്ടായിരം കോടിയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായി ഇഡി കണ്ടെത്തിയിരുന്നു. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ഇവര്‍ ക്രമക്കേട് നടത്തിയത്. 1600ഓളം പേരില്‍ നിന്നായി സ്വര്‍ണവും പണവും ഈ ഗ്രൂപ്പ് വാങ്ങിയിരുന്നു. കേസില്‍ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്.

Related Articles
Next Story
Share it