പുതിയ ജ്വല്ലറിയുടെ ഉല്‍ഘാടനത്തിനുള്ള ഒരുക്കത്തിനിടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ അന്വേഷണം ഊര്‍ജിതം

മംഗളൂരു: കര്‍ണാടക കടബയില്‍ പുതിയ ജ്വല്ലറിയുടെ ഉല്‍ഘാടനത്തിനുള്ള ഒരുക്കത്തിനിടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിമ്പാല വില്ലേജിലെ വിദ്യാനഗര്‍ സ്വദേശി ദയാനന്ദ ആചാര്യയുടെ മകന്‍ നാഗപ്രസാദ് ആചാര്യയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം സകലേഷ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെമ്പുഹോളയ്ക്ക് സമീപം തകര്‍ന്ന ബൈക്കിന് സമീപത്ത് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.മര്‍ദലയിലെ തന്റെ പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഒരുങ്ങുകയായിരുന്ന നാഗപ്രസാദിനെ അതേ ദിവസം പുലര്‍ച്ചെയാണ് കെമ്പുഹോളെക്ക് സമീപം ഹൈവേയില്‍ മരിച്ച […]

മംഗളൂരു: കര്‍ണാടക കടബയില്‍ പുതിയ ജ്വല്ലറിയുടെ ഉല്‍ഘാടനത്തിനുള്ള ഒരുക്കത്തിനിടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിമ്പാല വില്ലേജിലെ വിദ്യാനഗര്‍ സ്വദേശി ദയാനന്ദ ആചാര്യയുടെ മകന്‍ നാഗപ്രസാദ് ആചാര്യയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം സകലേഷ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെമ്പുഹോളയ്ക്ക് സമീപം തകര്‍ന്ന ബൈക്കിന് സമീപത്ത് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
മര്‍ദലയിലെ തന്റെ പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഒരുങ്ങുകയായിരുന്ന നാഗപ്രസാദിനെ അതേ ദിവസം പുലര്‍ച്ചെയാണ് കെമ്പുഹോളെക്ക് സമീപം ഹൈവേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗപ്രസാദ് ഓടിച്ചുപോകുകയായിരുന്ന ബൈക്ക് ഏതോ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡരികിലെ കോണ്‍ക്രീറ്റ് നടപ്പാതയില്‍ തട്ടി അഴുക്കുചാലില്‍ വീണതായിരിക്കുമെന്നായിരുന്നു പൊലീസിന്റെ പ്രാഥമികനിഗമനം.
എന്നാല്‍ ചില സംശയങ്ങള്‍ പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. ആരെയോ ക്ഷണിക്കാന്‍ പോയ നാഗപ്രസാദ് ഇച്ചലംപാടിയില്‍ നിന്ന് എന്തിനാണ് സകലേഷ്പൂരയിലേക്ക് പോയതെന്നതാണ് സംശയത്തിന് കാരണം. നാഗപ്രസാദ് വീട്ടില്‍ നിന്ന് രണ്ട് ഹെല്‍മറ്റ് കൊണ്ടുപോയതും ദുരൂഹത ഉയര്‍ത്തുന്നു. അപകടസ്ഥലത്ത് നിന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കാണാതായതും ദുരൂഹമാണ്. നാഗപ്രസാദിന്റെ മൊബൈല്‍ ഫോണിന്റെ വിശദമായ കോള്‍ ലിസ്റ്റ് പൊലീസിന് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

Related Articles
Next Story
Share it