പിണറായി സര്‍ക്കാര്‍ 2.0; ശൈലജ ടീച്ചര്‍ക്ക് പകരം വീണ ജോര്‍ജ്; കെ രാധാകൃഷ്ണന് ദേവസ്വം നല്‍കി ക്യാപ്റ്റന്റെ ആദ്യ ബൗണ്ടറി; ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം എന്നിവ വി അബ്ദുറഹ്‌മാന്; ദേവര്‍കോവിലിന് തുറമുഖം, പുരാവസ്തു, മ്യൂസിയം എന്നീ വകുപ്പുകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. കേരളം രാഷ്ട്രീയഭേദമന്യേ ആകാംക്ഷയോടെ കണ്ട കെ കെ ശൈലജ ടീച്ചര്‍ ഒഴിച്ചിട്ട ആരോഗ്യവകുപ്പ് ഇത്തവണയും വനിതാ മന്ത്രി തന്നെ കൈകാര്യം ചെയ്യും. ആറന്മുള എംഎല്‍എ വീണ ജോര്‍ജിനാണ് ഇത്തവണ അതിനുള്ള യോഗം. വകുപ്പുകള്‍ വീതംവെച്ചപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയതാണ്. ഒരുകാലത്ത് ക്ഷേത്രപരിസരത്ത് പോലും പ്രേേവശിപ്പിക്കാതെ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മയ്ക്ക് ഇരരയാകേണ്ടിവന്ന ദളിത് വിഭാഗത്തില്‍ നിന്നും […]

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. കേരളം രാഷ്ട്രീയഭേദമന്യേ ആകാംക്ഷയോടെ കണ്ട കെ കെ ശൈലജ ടീച്ചര്‍ ഒഴിച്ചിട്ട ആരോഗ്യവകുപ്പ് ഇത്തവണയും വനിതാ മന്ത്രി തന്നെ കൈകാര്യം ചെയ്യും. ആറന്മുള എംഎല്‍എ വീണ ജോര്‍ജിനാണ് ഇത്തവണ അതിനുള്ള യോഗം. വകുപ്പുകള്‍ വീതംവെച്ചപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയതാണ്. ഒരുകാലത്ത് ക്ഷേത്രപരിസരത്ത് പോലും പ്രേേവശിപ്പിക്കാതെ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മയ്ക്ക് ഇരരയാകേണ്ടിവന്ന ദളിത് വിഭാഗത്തില്‍ നിന്നും ഒരാളെ അതേ ദേവസ്വം വകുപ്പിന്റെ അമരത്ത് ഇരുത്തുമ്പോള്‍ അത് രണ്ടാം പിണറായി സര്‍ക്കാരിലെ വിപ്ലവകരമായ തീരുമാനം കൂടിയാണ്.

ഇത്തവണ ഘടകകക്ഷികള്‍ക്കും മികച്ച വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഒറ്റ കക്ഷികളായ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിന് ഗതാഗതവും ഐഎന്‍എല്ലിലെ അഹ്‌മദ് ദേവര്‍ കോവിലിന് തുറമുഖ വകുപ്പും ലഭിച്ചു. ദേവര്‍കോവിലിന് ഇതോടൊപ്പം പുരാവസ്തു, മ്യൂസിയം വകുുപ്പുകളും നല്‍കി. ജനതാദള്‍ എസിലെ കെ കൃഷ്ണന്‍കുട്ടിക്കാണ് പ്രധാനവകുപ്പുകളിലൊന്നായ വൈദ്യുതി ലഭിച്ചത്. കഴിഞ്ഞ തവണ ഗതാഗതം നയിച്ച എന്‍സിപിയിലെ എ.കെ ശശീന്ദ്രന് ഇത്തവണ വനം വകുപ്പാണ് നല്‍കിയത്. കേരള കോണ്‍ഗ്രസ്(എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് റോഷി അഗസ്റ്റിന് ലഭിച്ചത് ജല വകുപ്പ് നല്‍കി. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനമാണ് ഇക്കുറി ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ തവണ കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം ഇത്തവണയും കൈകാര്യം ചെയ്യും.

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയന്‍-ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ രാധാകൃഷ്ണര്‍-ദേവസ്വം, പിന്നാക്ക ക്ഷേമം

എം വി ഗോവിന്ദന്‍-തദ്ദേശം, എക്സൈസ്

കെ എന്‍ ബാലഗോപാല്‍-ധനകാര്യം

വി ശിവന്‍കുട്ടി-വിദ്യാഭ്യാസം, തൊഴില്‍

ഡോ. ആര്‍ ബിന്ദു-ഉന്നതവിദ്യാഭ്യാസം

വീണാ ജോര്‍ജ്ജ്-ആരോഗ്യം

പി രാജീവ്-വ്യവസായം, നിയമം

വിഎന്‍ വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍

വി അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

പി എ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും

പി പ്രസാദ്-കൃഷി

ജെ ചിഞ്ചുറാണി-മൃഗസംരക്ഷണം, ക്ഷീരവികസനം

കെ രാജന്‍-റവന്യൂ

ജി ആര്‍ അനില്‍-ഭക്ഷ്യ, സിവില്‍ സപ്ലൈസ്

റോഷി അഗസ്റ്റിന്‍-ജലവിഭവം

എ കെ ശശീന്ദ്രന്‍-വനം

കെ കൃഷ്ണന്‍ കുട്ടി-വൈദ്യുതി വകുപ്പ്

അഹ്‌മദ് ദേവര്‍കോവില്‍-തുറമുഖം, പുരാവസ്തു, മ്യൂസിയം

ആന്റണി രാജു-ഗതാഗതം.

Related Articles
Next Story
Share it