പ്രതിപക്ഷത്തെ വി.ഡി. സതീശന്‍ നയിക്കും

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമായി. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചതായി കെ.പി.സി.സി .അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ നേതൃമാറ്റത്തെ പിന്തുണച്ച് രംഗത്ത് വന്നു. കെ.പി.സി.സി. നേതൃമാറ്റം താമസിയാതെ ഉണ്ടാകും. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി.വൈദ്യ ലിംഗവും കേരളത്തിലെത്തി കോണ്‍ഗ്രസ് എം.എല്‍.എമാരില്‍നിന്നും എം.പി.മാരില്‍നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ […]

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമായി. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചതായി കെ.പി.സി.സി .അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ നേതൃമാറ്റത്തെ പിന്തുണച്ച് രംഗത്ത് വന്നു. കെ.പി.സി.സി. നേതൃമാറ്റം താമസിയാതെ ഉണ്ടാകും. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി.വൈദ്യ ലിംഗവും കേരളത്തിലെത്തി കോണ്‍ഗ്രസ് എം.എല്‍.എമാരില്‍നിന്നും എം.പി.മാരില്‍നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതില്‍ അവസാനനിമിഷം വരെ ഹൈക്കമാന്‍ഡിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. അദ്ദേഹം തുടരുന്നതാണ് ഉചിതമെന്ന അഭിപ്രായമായിരുന്നു ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചതെങ്കിലും ഏതാനും യുവ എം.എല്‍.എമാരുടെയും എം.പി.മാരുടെയും പിന്തുണ സതീശനായിരുന്നു. ഒടുവില്‍ തലമുറ മാറ്റത്തിന് തന്നെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. വി.ഡി. സതീശന്‍ എ.ഐ.സി.സി. സെക്രട്ടറിയായും കെ.പി.സി.സി. ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles
Next Story
Share it