മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങിയില്ല; വഞ്ചന തുടര്‍ന്നാല്‍ സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: കാസര്‍കോടിനോടുള്ള വഞ്ചന തുടര്‍ന്നാല്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ കബളിപ്പിക്കല്‍ തുടരുകയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെടെ പാരാവാരവുമായി ജില്ലയിലെത്തിയ മന്ത്രി പ്രഖ്യാപിച്ചത് ഡിസംബര്‍ ഒന്നിന് ഒ.പി ആരംഭിക്കുമെന്നാണ്. അഡ്മിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഒ.പി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ആവശ്യമായ നടപടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയില്‍ നിന്ന് എം.എല്‍.എയ്ക്ക് ലഭിച്ച കത്തില്‍ പറയുന്നത്. മുഖ്യമന്ത്രിയുടേയും […]

കാസര്‍കോട്: കാസര്‍കോടിനോടുള്ള വഞ്ചന തുടര്‍ന്നാല്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ കബളിപ്പിക്കല്‍ തുടരുകയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെടെ പാരാവാരവുമായി ജില്ലയിലെത്തിയ മന്ത്രി പ്രഖ്യാപിച്ചത് ഡിസംബര്‍ ഒന്നിന് ഒ.പി ആരംഭിക്കുമെന്നാണ്. അഡ്മിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഒ.പി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ആവശ്യമായ നടപടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയില്‍ നിന്ന് എം.എല്‍.എയ്ക്ക് ലഭിച്ച കത്തില്‍ പറയുന്നത്. മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും നിയന്ത്രണത്തിലല്ല കാര്യങ്ങളെന്നാണ് വ്യക്തമാകുന്നത്. തോന്നിയപോലെ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ കാസര്‍കോട്ടുകാരെ കബളിപ്പിക്കുകയാണ്. ഇതിന് തടയിടാന്‍ സര്‍ക്കാറിന് കഴിയുന്നില്ല-എം.എല്‍.എ പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സുമാരും ഡോക്ടര്‍മാരും അടക്കമുള്ള ജീവനക്കാരെ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു ജനതയോടുള്ള ക്രൂരതയും വഞ്ചനയുമാണിത്. കാസര്‍കോട്ടുകാരുടെ പ്രതികരണ ശേഷിയോടുള്ള വെല്ലുവിളികൂടിയാണ്. സ്ഥലംമാറ്റപ്പട്ട ജീവനക്കാരെ തിരിച്ചുകൊണ്ട് വന്ന് ഉടന്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കാസര്‍കോട്ടുകാരുടെ കുരങ്ങുകളിപ്പിക്കുന്നവര്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്നും എം.എല്‍.എ പറഞ്ഞു.

Related Articles
Next Story
Share it