കണ്ണീരണിഞ്ഞ് അക്ഷരനഗരി; ഉമ്മന്‍ചാണ്ടി ഇനി ദീപ്തമായ ഓര്‍മ്മ

കോട്ടയം: കണ്ണിലും കരളിലും പ്രിയ നേതാവിനെ ഏറ്റി പാതിരാവിലും കൂരിരുട്ടിലും ജനലക്ഷങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തിരുന്നു. മഴയും തണുപ്പും അവരെ പിന്തിരിപ്പിച്ചില്ല. തങ്ങള്‍ക്കൊപ്പം ഒട്ടിചേര്‍ന്നു നിന്ന ജനകീയ നേതാവിനെ ഹൃദയത്തിലൊട്ടിച്ച് അവര്‍ അന്ത്യാഭിവാദ്യം നേര്‍ന്നു. ഇന്നലെ രാവിലെ 7.15ന് തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര ഇന്ന് ഉച്ചയോടെ കോട്ടയം ജില്ലയിലെ തിരുനക്കരയില്‍ എത്താന്‍ എടുത്തത് 28 മണിക്കൂറുകള്‍.അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ ഇന്നലെ രാത്രി വഴിനീളെ കാത്തുനിന്നത്. […]

കോട്ടയം: കണ്ണിലും കരളിലും പ്രിയ നേതാവിനെ ഏറ്റി പാതിരാവിലും കൂരിരുട്ടിലും ജനലക്ഷങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തിരുന്നു. മഴയും തണുപ്പും അവരെ പിന്തിരിപ്പിച്ചില്ല. തങ്ങള്‍ക്കൊപ്പം ഒട്ടിചേര്‍ന്നു നിന്ന ജനകീയ നേതാവിനെ ഹൃദയത്തിലൊട്ടിച്ച് അവര്‍ അന്ത്യാഭിവാദ്യം നേര്‍ന്നു. ഇന്നലെ രാവിലെ 7.15ന് തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര ഇന്ന് ഉച്ചയോടെ കോട്ടയം ജില്ലയിലെ തിരുനക്കരയില്‍ എത്താന്‍ എടുത്തത് 28 മണിക്കൂറുകള്‍.
അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ ഇന്നലെ രാത്രി വഴിനീളെ കാത്തുനിന്നത്. അര്‍ധരാത്രിയിലും പുലര്‍ച്ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപയാത്ര എത്തുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. പൂഴിവാരിയിട്ടാല്‍ നിലത്തുവീഴാത്തത്ര തിരക്കായിരുന്നു വിലാപയാത്രാ വാഹനത്തിന് ചുറ്റും, പലയിടത്തും.
11.30ന് അടൂരിലും പുലര്‍ച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോള്‍ വാഹനങ്ങള്‍ക്കു നീങ്ങാന്‍ കഴിയാത്ത വിധം ആള്‍ക്കൂട്ടം. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോള്‍ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ അവസാനമായൊന്നു കാണാന്‍ ആളുകള്‍ തിരക്കുകൂട്ടി. തിരുവല്ലയില്‍ നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോള്‍ ജനസമുദ്രം. 12 മണിയോടെ തിരുനക്കരയില്‍ എത്തിയ ഭൗതീക ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തിരുന്ന നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും മറ്റ് പ്രമുഖര്‍ക്കും ഇടയില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും അടക്കമുള്ള സിനിമാതാരങ്ങളും ഉണ്ടായിരുന്നു. കേരളം ഇത് വരെ കാണാത്ത ജനസാഗരമാണ് തിരുനക്കര മൈതാനത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തില്‍ ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വിലാപയാത്ര.
പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലും പൊതുദര്‍ശനത്തിന് ശേഷം വലിയപള്ളി സെമിത്തേരിയില്‍ പ്രത്യേക ഖബറിടത്തില്‍ 3.30ന് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Related Articles
Next Story
Share it