വിടാതെ കേസ്; ഏപ്രില്‍ 12ന് പാറ്റ്‌ന കോടതിയില്‍ ഹാജരാവാന്‍ രാഹുലിന് നോട്ടീസ്

ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് വീണ്ടും കുരുക്ക്. സൂറത്ത് കോടതി തടവിന് വിധിച്ചതിന് പിന്നാലെ സമാന കേസില്‍ ഹാജരാകാന്‍ രാഹുലിന് പാറ്റ്‌ന കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 12ന് ഹാജരായി മൊഴി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ബി.ജെ.പി നേതാവ് സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം കോടതിയില്‍ ഹാജരാകുന്നതിന് രാഹുല്‍ തീയതി നീട്ടി ചോദിച്ചേക്കുമെന്ന് വാര്‍ത്തയുണ്ട്.അതേസമയം ഏപ്രില്‍ അഞ്ചിന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള കോലാര്‍ സന്ദര്‍ശനത്തിന് മുമ്പ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് […]

ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് വീണ്ടും കുരുക്ക്. സൂറത്ത് കോടതി തടവിന് വിധിച്ചതിന് പിന്നാലെ സമാന കേസില്‍ ഹാജരാകാന്‍ രാഹുലിന് പാറ്റ്‌ന കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 12ന് ഹാജരായി മൊഴി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ബി.ജെ.പി നേതാവ് സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം കോടതിയില്‍ ഹാജരാകുന്നതിന് രാഹുല്‍ തീയതി നീട്ടി ചോദിച്ചേക്കുമെന്ന് വാര്‍ത്തയുണ്ട്.
അതേസമയം ഏപ്രില്‍ അഞ്ചിന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള കോലാര്‍ സന്ദര്‍ശനത്തിന് മുമ്പ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എ.ഐ.സി.സി വൃത്തങ്ങളും വ്യക്തമാക്കി.
വയനാട് സന്ദര്‍ശിക്കാനും ആലോചനയുണ്ട്. നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മണ്ഡലത്തില്‍ എത്തണമെന്ന ആവശ്യം വയനാട്ടില്‍ നിന്ന് ശക്തമാണ്.
അതേസമയം ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ ആവശ്യപ്പെട്ടത്. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് ഡല്‍ഹി പൊലീസ് രാഹുലിന് നോട്ടീസുമായി വീട്ടിലെത്തിയത്.

Related Articles
Next Story
Share it