നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു; ടീം ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്ക് കായിക വകുപ്പില്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍

കാസര്‍കോട്: കേരളത്തില്‍ നിന്ന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ടീം ഇനങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് കായിക വകുപ്പില്‍ തന്നെ ജോലി നല്‍കുമെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2010 മുതല്‍ 14 വരെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയ മുഴുവന്‍ പേര്‍ക്കും ജോലി നല്‍കിയതായി മന്ത്രി പറഞ്ഞു. ഇനി 2014 മുതല്‍ 2019 വരെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വ്യക്തിഗത […]

കാസര്‍കോട്: കേരളത്തില്‍ നിന്ന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ടീം ഇനങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് കായിക വകുപ്പില്‍ തന്നെ ജോലി നല്‍കുമെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2010 മുതല്‍ 14 വരെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയ മുഴുവന്‍ പേര്‍ക്കും ജോലി നല്‍കിയതായി മന്ത്രി പറഞ്ഞു. ഇനി 2014 മുതല്‍ 2019 വരെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്ക് ഒരു വര്‍ഷം 50 പേര്‍ക്ക് വീതം ജോലി നല്‍കും. ഇതിന്റെ നടപടി പുരോഗമിക്കുന്നു.

കിഫ്ബിയില്‍ നിന്ന് 1000 കോടി മുടക്കി എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയില്‍ നിന്ന് 17.04 കോടി രൂപയുടെ അനുമതി ലഭിച്ച് കായിക വകുപ്പ് നിര്‍മ്മിക്കുന്നതാണ് നീലേശ്വരം സ്റ്റേഡിയം. ഫിഫ മാനദണ്ഡ പ്രകാരമുള്ള ഫുട്‌ബോള്‍ കളിസ്ഥലം, 8 ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, ഔട്ട്‌ഡോര്‍ സിന്തറ്റിക് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഔട്ട്‌ഡോര്‍ സിന്തറ്റിക് വോളിബോള്‍ കോര്‍ട്ട്, പവലിയന്‍ കെട്ടിടം, അമിനിറ്റി സെന്റര്‍, സ്വിമ്മിംഗ് പൂള്‍, ചേഞ്ച് റൂം എന്നീ സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ പണി കഴിപ്പിച്ച ഫുട്‌ബോള്‍ കളിസ്ഥലം, സ്വിമ്മിംഗ് പൂള്‍, ചേഞ്ച് റൂം, പവലിയന്‍ കെട്ടിടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കായിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിറ്റ്‌കോ ലിമിറ്റഡ് മുഖാന്തരമാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്.

Related Articles
Next Story
Share it