വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം പ്രവേശനം; നിഖില്‍ തോമസ് പിടിയില്‍

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം പ്രവേശനം നേടിയ കേസിലെ പ്രതിയായ എസ്.എഫ്.ഐ മുന്‍ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസ് പിടിയില്‍. ഇന്നലെ അര്‍ദ്ധരാത്രി കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വെച്ചാണ് നിഖില്‍ തോമസിനെ കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.രാത്രി എട്ടോടെ കോഴിക്കോട്ട് നിന്ന് തിരിച്ച ഒരു ബസില്‍ നിഖിലിനെ പോലെ ഒരാള്‍ ഉണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്തേക്കുള്ള ബസ് എന്നായിരുന്നു വിവരം. കോഴിക്കോട് സ്റ്റാന്റില്‍ നിന്ന് ആ സമയങ്ങളില്‍ […]

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം പ്രവേശനം നേടിയ കേസിലെ പ്രതിയായ എസ്.എഫ്.ഐ മുന്‍ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസ് പിടിയില്‍. ഇന്നലെ അര്‍ദ്ധരാത്രി കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വെച്ചാണ് നിഖില്‍ തോമസിനെ കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
രാത്രി എട്ടോടെ കോഴിക്കോട്ട് നിന്ന് തിരിച്ച ഒരു ബസില്‍ നിഖിലിനെ പോലെ ഒരാള്‍ ഉണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്തേക്കുള്ള ബസ് എന്നായിരുന്നു വിവരം. കോഴിക്കോട് സ്റ്റാന്റില്‍ നിന്ന് ആ സമയങ്ങളില്‍ പുറപ്പെട്ട ബസുകളുടെ വിവരം പൊലീസ് ശേഖരിച്ചു.
തുടര്‍ന്ന് അടൂര്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ ഓരോ ബസും നിര്‍ത്തി പരിശോധിച്ചു. അര്‍ദ്ധരാത്രിയോടെ കോട്ടയം സ്റ്റാന്റിലേക്ക് വന്ന ബസില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. കൊട്ടാരക്കര എത്തിയ ശേഷം കീഴടങ്ങാനുള്ള മാനസിക അവസ്ഥയിലായിരുന്നു നിഖിലെന്ന് പൊലീസ് പറഞ്ഞു.
കൈയിലെ പണം മുഴുവന്‍ തീര്‍ന്നിരുന്നു. മൊബൈല്‍ ഫോണ്‍ നിഖില്‍ ഓടയില്‍ വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. കായംകുളത്ത് എത്തിച്ച പ്രതിയെ ഇവിടെ വെച്ച് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കായംകുളം വിട്ട നിഖില്‍ തോമസ്, പിന്നീട് തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങള്‍ കഴിഞ്ഞ ശേഷം കായംകുളത്തേക്ക് മടങ്ങി. പിന്നീട് വീഗാലാന്റിലേക്ക് പോയി. അവിടെ നിന്ന് വീണ്ടും കായംകുളത്തേക്ക് മടങ്ങി. അന്ന് രാത്രി തന്നെ കോഴിക്കോട്ടേക്ക് പോയി തിരികെ കൊട്ടാരക്കരയ്ക്ക് ബസില്‍ കയറുകയായിരുന്നു.

Related Articles
Next Story
Share it