പ്രധാനമന്ത്രിയെ അക്രമിക്കാന്‍ ഗൂഢാലോചന; മംഗളൂരു ഉള്‍പ്പെടെ ദക്ഷിണകന്നഡ ജില്ലയിലെ 16 സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കന്നഡ ജില്ലയിലെ 16 സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. മംഗളൂരു നഗരത്തിലും പുത്തൂര്‍, ബെല്‍ത്തങ്ങാടി, ഉപ്പിനങ്ങാടി, വേണൂര്‍, ബണ്ട്വാള്‍ എന്നിവിടങ്ങളിലും ഒരേസമയം വീടുകളിലും ഓഫീസുകളിലും ആസ്പത്രികളിലുമാണ് റെയ്ഡ് നടത്തിയത്.ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റെയ്ഡ്. ദക്ഷിണകന്നഡ ജില്ലയിലാണ് ഗൂഡാലോചന നടന്നതെന്നാണ് എന്‍.ഐ.എ പറയുന്നത്. 2022 ജൂലൈ 12ന് ബിഹാറിലെ ഒരു റാലിയില്‍ പ്രധാനമന്ത്രി […]

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കന്നഡ ജില്ലയിലെ 16 സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. മംഗളൂരു നഗരത്തിലും പുത്തൂര്‍, ബെല്‍ത്തങ്ങാടി, ഉപ്പിനങ്ങാടി, വേണൂര്‍, ബണ്ട്വാള്‍ എന്നിവിടങ്ങളിലും ഒരേസമയം വീടുകളിലും ഓഫീസുകളിലും ആസ്പത്രികളിലുമാണ് റെയ്ഡ് നടത്തിയത്.
ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റെയ്ഡ്. ദക്ഷിണകന്നഡ ജില്ലയിലാണ് ഗൂഡാലോചന നടന്നതെന്നാണ് എന്‍.ഐ.എ പറയുന്നത്. 2022 ജൂലൈ 12ന് ബിഹാറിലെ ഒരു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അക്രമിക്കാന്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു.

Related Articles
Next Story
Share it