ലീഗിനെ ക്ഷണിച്ചതിനെ ന്യായീകരിച്ച് എം.വി ഗോവിന്ദന്‍; മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മ ഇല്ല

തിരുവനന്തപുരം: ഏക സിവില്‍ കോഡില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയ, മത മൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യോജിപ്പാണ് സി.പി.എം നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ലീഗുമായി തൊട്ടു കൂടായ്മ ഇല്ല. സുന്നി ഐക്യത്തില്‍ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനിടെ ഏക സിവില്‍ […]

തിരുവനന്തപുരം: ഏക സിവില്‍ കോഡില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ, മത മൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യോജിപ്പാണ് സി.പി.എം നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ലീഗുമായി തൊട്ടു കൂടായ്മ ഇല്ല. സുന്നി ഐക്യത്തില്‍ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എം നടത്തുന്ന ദേശീയ സെമിനാറില്‍ സമസ്ത അംഗത്തിന്റെ പേര് വന്നത് ചര്‍ച്ചയാവുന്നു. സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയെയാണ് വൈസ് ചെയര്‍മാന്‍മാരുടെ പട്ടികയില്‍ സി.പി.എം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15ന് കോഴിക്കോട്ടാണ് സി.പി.എം സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍. കെ.പി രാമനുണ്ണിയാണ് സംഘടാക സമിതി ചെയര്‍മാന്‍.
എന്നാല്‍ തന്റെ പേര് എങ്ങനെ വന്നു എന്നതിനെ കുറിച്ച് അറിയില്ലെന്ന് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. സമസ്ത എടുക്കുന്ന നിലപാടിന് ഒപ്പം നില്‍ക്കും. സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ടെന്ന് നേരത്തെ ഇടതു നേതാക്കള്‍ പറഞ്ഞിരുന്നു. സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Share it