കാസര്‍കോട് നഗര ഭരണം നിലനിര്‍ത്തി മുസ്ലിംലീഗിന്റെ തേരോട്ടം

കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 21ലും വിജയിച്ച് മുസ്ലിംലീഗ് കാസര്‍കോട് നഗരസഭാ ഭരണം വീണ്ടും നിലനിര്‍ത്തി. കഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്ന മുസ്‌ലിംലീഗ് രണ്ട് സീറ്റുകള്‍ കൂടുതല്‍ നേടി ഉജ്ജ്വല മുന്നേറ്റമാണ് നടത്തിയത്. 13 സീറ്റുണ്ടായിരുന്ന ബി.ജെ.പി കോണ്‍ഗ്രസിന്റെ ഏക സീറ്റ് തിരിച്ചുപിടിച്ച് തങ്ങളുടെ അംഗസംഖ്യ 14 ആയി ഉയര്‍ത്തി. 2015ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെതിരെ മത്സരിച്ച മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രനും വിജയിച്ചിരുന്നുവെങ്കിലും ഇത്തവണ ഇതില്‍ രണ്ടു സീറ്റുകള്‍ ലീഗ് തിരിച്ചുപിടിച്ചു. […]

കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 21ലും വിജയിച്ച് മുസ്ലിംലീഗ് കാസര്‍കോട് നഗരസഭാ ഭരണം വീണ്ടും നിലനിര്‍ത്തി. കഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്ന മുസ്‌ലിംലീഗ് രണ്ട് സീറ്റുകള്‍ കൂടുതല്‍ നേടി ഉജ്ജ്വല മുന്നേറ്റമാണ് നടത്തിയത്. 13 സീറ്റുണ്ടായിരുന്ന ബി.ജെ.പി കോണ്‍ഗ്രസിന്റെ ഏക സീറ്റ് തിരിച്ചുപിടിച്ച് തങ്ങളുടെ അംഗസംഖ്യ 14 ആയി ഉയര്‍ത്തി. 2015ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെതിരെ മത്സരിച്ച മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രനും വിജയിച്ചിരുന്നുവെങ്കിലും ഇത്തവണ ഇതില്‍ രണ്ടു സീറ്റുകള്‍ ലീഗ് തിരിച്ചുപിടിച്ചു. ചെന്നിക്കര വാര്‍ഡ് ഉജ്വല വിജയത്തോടെ സി.പി.എം നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി. രണ്ട് സ്വതന്ത്രരാണ് ഇത്തവണ വിജയിച്ചത്.

ആകെ 38 സീറ്റുകളുള്ള കാസര്‍കോട് നഗരസഭയില്‍ 20 സീറ്റാണ് ഭരിക്കാന്‍ വേണ്ടത്. 21 സീറ്റ് നേടി മുസ്ലിംലീഗ് നഗരഭരണം ഭദ്രമാക്കിയപ്പോള്‍ ബി.ജെ.പി 14 സീറ്റുകളുമായി പ്രധാന പ്രതിപക്ഷ കക്ഷിയായി. ചേരങ്കൈ ഈസ്റ്റ്, ചേരങ്കൈ വെസ്റ്റ്, അടുക്കത്ത്ബയല്‍, തെരുവത്ത്, പള്ളിക്കാല്‍, ഖാസിലേന്‍, ബാങ്കോട്, ജദീദ്‌റോഡ്, തളങ്കര കണ്ടത്തില്‍, തളങ്കര കെ.കെ പുറം, തളങ്കര പടിഞ്ഞാര്‍, ദീനാര്‍ നഗര്‍, തായലങ്ങാടി, പള്ളം, നെല്ലിക്കുന്ന്, ചാല, ബെദിര, ചാലക്കുന്ന്, തുരുത്തി, കൊല്ലമ്പാടി, പച്ചക്കാട് എന്നിവിടങ്ങളിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. നുള്ളിപ്പാടി, കറന്തക്കാട്, ആനബാഗിലു, താളിപ്പടുപ്പ്, നുള്ളിപ്പാടി നോര്‍ത്ത്, അണങ്കൂര്‍, താലൂക്ക് ഓഫീസ്, വിദ്യാനഗര്‍, ബീരന്ത്‌വയല്‍, കടപ്പുറം, കടപ്പുറം നോര്‍ത്ത്, ലൈറ്റ് ഹൗസ്, കൊറക്കോട്, പുലിക്കുന്ന് എന്നീ വാര്‍ഡുകളില്‍ ബി.ജെ.പിയും വിജയിച്ചു. ഫിഷ്മാര്‍ക്കറ്റും ഹൊന്നമൂലയുമാണ് ഇത്തവണയും മുസ്ലിംലീഗിനെ പരാജയപ്പെടുത്തി രണ്ട് വനിതാ സ്വതന്ത്രര്‍ വിജയിച്ചത്. ചെന്നിക്കര ഇത്തവണയും സി.പി.എമ്മിന്റെ കയ്യില്‍ ഭദ്രമാണ്.

ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞ് നഗരസഭാ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മുസ്ലിംലീഗ്. കഴിഞ്ഞ തവണ മുസ്ലിംലീഗ് റിബലുകള്‍ വിജയിച്ച രണ്ട് വാര്‍ഡുകള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം ചെറുതല്ല. അതേസമയം ഫിഷ്മാര്‍ക്കറ്റ്, ഹൊന്നമൂല വാര്‍ഡുകളില്‍ ഇത്തവണയും പരാജയപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണമായി. പകുതിയിലധികം വാര്‍ഡുകളിലും മിന്നുന്ന വിജയം നേടാന്‍ കഴിഞ്ഞുവെങ്കിലും തുരുത്തി പോലുള്ള മുസ്ലിംലീഗിന്റെ ചില ഉരുക്കുകോട്ടകളില്‍ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടി ഗൗരവമായി കാണുന്നു.

Related Articles
Next Story
Share it