മരയ്ക്കാര്‍, ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ തുടങ്ങി മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളും ഓ.ടി.ടിയിലേക്ക് നല്‍കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ വരാനിരിക്കുന്ന മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളും ഒ.ടി.ടിയിലേക്ക് നല്‍കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം. മരക്കാറിന് പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുക. കോവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ നല്‍കിയ നിര്‍ദേശത്തിലാണ് സിനിമ ഒ.ടി.ടിയിലേക്ക് നല്‍കുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മരക്കാര്‍ ഒ.ടി.ടിയില്‍ തന്നെ റിലീസ് […]

കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ വരാനിരിക്കുന്ന മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളും ഒ.ടി.ടിയിലേക്ക് നല്‍കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം. മരക്കാറിന് പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുക. കോവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ നല്‍കിയ നിര്‍ദേശത്തിലാണ് സിനിമ ഒ.ടി.ടിയിലേക്ക് നല്‍കുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

മരക്കാര്‍ ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ നാല് സിനിമ കൂടി ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ എല്ലാ സാധ്യതയും തേടിയെങ്കിലും തന്നോട് വേണ്ട രീതിയില്‍ സഹകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

മരക്കാര്‍ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററില്‍ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. മന്ത്രി സജി ചെറിയാനുമായി ചര്‍ച്ചയ്ക്ക് തയ്യാറായതാണ്. തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ഇല്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാതിരുന്നത്. ഇതാണ് ഒ.ടി.ടിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിലെത്തിച്ചത്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ നാല് കോടി എണ്‍പത്തിയഞ്ച് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് തിയറ്റര്‍ ഉടമകള്‍ നല്‍കിയത്. 40 കോടി നല്‍കിയെന്ന പ്രചാരണം വ്യാജമാണ്. മുമ്പ് തിയറ്റര്‍ ഉടമകള്‍ തനിക്ക് ഒരു കോടി രൂപയിലധികം തരാനുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

നേരത്തെ തീയറ്റര്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ 230 തീയറ്ററുകള്‍ക്ക് അഗ്രിമെന്റ് അയച്ചിരുന്നു. 80 തിയറ്ററുകള്‍ മാത്രമാണ് താനുമായി കരാറിലെത്തിയത്. തിയറ്ററുടമകളുടെ സംഘടന എല്ലാക്കാലത്തും തന്നെ സഹായിച്ചിരുന്നെങ്കിലും മരക്കാറുമായി ബന്ധപ്പെട്ട് തന്നോട് ഒരിക്കലും നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ല. 21 ദിവസം ഈ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. പക്ഷേ പ്രതീക്ഷിച്ചതുപോലെ എല്ലാ തിയറ്ററില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Related Articles
Next Story
Share it