കിറ്റക്‌സില്‍ നടന്നത് നിയമപരമായ പരിശോധന; റെയ്ഡ് നടത്തിയത് ബെന്നി ബെഹനാന്‍ എംപി, പി ടി തോമസ് എംഎല്‍എ എന്നിവരുടെ പരാതിയെയും കോടതി നിര്‍ദേശത്തെയും തുടര്‍ന്ന്; വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ് 

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃമല്ലെന്ന പ്രചരണത്തില്‍ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്‌സില്‍ നടന്നത് നിയമപരമായ പരിശോധനയാണെന്നും കോടതികളടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബെന്നി ബെഹനാന്‍ എംപി, പി ടി തോമസ് എംഎല്‍എ എന്നിവരുടെ പരാതി, കോടതി നിര്‍ദേശം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്‌സാപ്പ് സന്ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടന്നതെന്നും സര്‍ക്കാരോ വകുപ്പോ മുന്‍കൈയെടുത്ത് ബോധപൂര്‍വം പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി […]

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃമല്ലെന്ന പ്രചരണത്തില്‍ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്‌സില്‍ നടന്നത് നിയമപരമായ പരിശോധനയാണെന്നും കോടതികളടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബെന്നി ബെഹനാന്‍ എംപി, പി ടി തോമസ് എംഎല്‍എ എന്നിവരുടെ പരാതി, കോടതി നിര്‍ദേശം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്‌സാപ്പ് സന്ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടന്നതെന്നും സര്‍ക്കാരോ വകുപ്പോ മുന്‍കൈയെടുത്ത് ബോധപൂര്‍വം പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്‌സ് മാനേജ്‌മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിനും സര്‍ക്കാരിനുമെതിരെ അതീവ ഗുരതമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നുവെന്നത് ഗൗരവതരമായ കാര്യമാണ്. സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ഞങ്ങള്‍ സ്വയം പരിശോധന നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞത് വാസ്തവവിരുദ്ധമാണ്. 3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്‌സ് നല്‍കികിയിട്ടുള്ളതെന്നും ധാരണാ പത്രം ഒപ്പു വെച്ചിട്ടില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it