ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്; യെച്ചൂരിയുടെ വസതിയിലും പരിശോധന

ന്യൂഡല്‍ഹി: വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ്. ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിക്ക് സര്‍ക്കാര്‍ നല്‍കിയ വസതിയിലും റെയ്ഡ് നടന്നു. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് ഇവിടെ പരിശോധന. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്.യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലുമാണ് ഡല്‍ഹി പൊലീസ് ഇന്ന് രാവിലെ റെയ്ഡ് ആരംഭിച്ചത്.മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും […]

ന്യൂഡല്‍ഹി: വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ്. ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിക്ക് സര്‍ക്കാര്‍ നല്‍കിയ വസതിയിലും റെയ്ഡ് നടന്നു. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് ഇവിടെ പരിശോധന. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്.
യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലുമാണ് ഡല്‍ഹി പൊലീസ് ഇന്ന് രാവിലെ റെയ്ഡ് ആരംഭിച്ചത്.
മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും ടീസ്ത സെതല്‍വാദിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു. ഡല്‍ഹി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു. 30ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസ് സെപ്ഷ്യല്‍ സെല്‍ യു.എ.പി.എ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

Related Articles
Next Story
Share it