മണിപ്പൂര്‍ കലാപം: ഉന്നത സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന മൂന്നംഗ വനിതാ സമിതിയോട് സുപ്രീംകോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ദത്താത്രയ് പദ്സാല്‍ഗിക്കറോട് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. ഇരു റിപ്പോര്‍ട്ടുകളും ഒക്ടോബര്‍ 13ന് കോടതി പരിഗണിക്കും. ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ രാത്രിയാണ് പുറത്തിറക്കിയത്.സ്വമേധയ എടുത്ത […]

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന മൂന്നംഗ വനിതാ സമിതിയോട് സുപ്രീംകോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ദത്താത്രയ് പദ്സാല്‍ഗിക്കറോട് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. ഇരു റിപ്പോര്‍ട്ടുകളും ഒക്ടോബര്‍ 13ന് കോടതി പരിഗണിക്കും. ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ രാത്രിയാണ് പുറത്തിറക്കിയത്.
സ്വമേധയ എടുത്ത കേസ് ഉള്‍പ്പെടെ വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടലുണ്ടായത്. മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. മുന്‍ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും.

Related Articles
Next Story
Share it