മണിപ്പൂര്‍ കലാപം: ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ മറുപടി നല്‍കും

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ഗത്യന്തരമില്ലാതെ ഒടുവില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ നിശ്ചയിക്കും. വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും പ്രതിപക്ഷം മനപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പൂര്‍ വിഷയം പരിഹരിക്കാന്‍ കേന്ദ്രം കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടല്‍.അതേസമയം, ഇന്നലെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി […]

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ ഗത്യന്തരമില്ലാതെ ഒടുവില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ നിശ്ചയിക്കും. വിഷയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും പ്രതിപക്ഷം മനപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പൂര്‍ വിഷയം പരിഹരിക്കാന്‍ കേന്ദ്രം കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടല്‍.
അതേസമയം, ഇന്നലെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് മൗനം വെടിഞ്ഞ് നരേന്ദ്ര മോദി രംഗത്തെത്തിയത്. അതും വെറും മുപ്പത് സെക്കന്റ് മാത്രമാണ് അദ്ദേഹം സംസാരിച്ചത്.
അതിനിടെ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഇടപെടാന്‍ കുറച്ച് സമയം കൂടി നല്‍കുന്നു. ഇല്ലെങ്കില്‍ സുപ്രീംകോടതി ഇടപെടല്‍ നടത്തുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. സമുദായിക കലഹങ്ങള്‍ക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പുറത്ത് വന്ന ദൃശ്യങ്ങള്‍ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെടുകയുണ്ടായി.

Related Articles
Next Story
Share it