ഉള്ളാളില്‍ കടലില്‍ 'ശ്രീ രക്ഷ' മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 6 പേരെ കാണാതായി; 2 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി. ഇവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ബോട്ടാണ് തീരത്തുനിന്നും ഏതാനും നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. മത്സ്യബന്ധനം കഴിഞ്ഞ് രാത്രിയോടെ തിരിക്കാനിരിക്കെയാണ് മറിഞ്ഞതെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്. ബോക്കപട്ടണ നിവാസികളായ പാണ്ഡുരംഗ സുവര്‍ണ്ണന്‍, പ്രീതം സുവര്‍ണ്ണ എന്നിവരാണ് മരിച്ചത്. 22 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 16 പേരെ രക്ഷപ്പെടുത്തി. മറ്റു നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. […]

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി. ഇവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ബോട്ടാണ് തീരത്തുനിന്നും ഏതാനും നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. മത്സ്യബന്ധനം കഴിഞ്ഞ് രാത്രിയോടെ തിരിക്കാനിരിക്കെയാണ് മറിഞ്ഞതെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.

ബോക്കപട്ടണ നിവാസികളായ പാണ്ഡുരംഗ സുവര്‍ണ്ണന്‍, പ്രീതം സുവര്‍ണ്ണ എന്നിവരാണ് മരിച്ചത്. 22 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 16 പേരെ രക്ഷപ്പെടുത്തി. മറ്റു നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശ്രീ രക്ഷ എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്. തിങ്കളാഴ്ച മത്സ്യബന്ധനം നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ തീരത്തെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയിട്ടും എത്താത്തതോടെ ബോട്ടുടമ വയര്‍ലെസ് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മറ്റ് മത്സ്യബന്ധന ബോട്ടുകളുമായി ബന്ധപ്പെടുകയും ബോട്ടിനായി തിരയാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തിരച്ചില്‍ നടത്തുന്നതിനിടെ ശൂന്യമായ വല കണ്ടെത്തി. അവിടെ നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ 16 പേര്‍ ഡിംഗീസില്‍ അഭയം തേടിയതായി ശ്രദ്ധയില്‍ പെടുകയും ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉടന്‍ അവിടെ ചെന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.

Mangaluru: Fishing boat tragedy – Bodies of two fishermen found

Related Articles
Next Story
Share it