അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 20 വര്‍ഷം കഠിനതടവും അരലക്ഷം പിഴയും

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി 20 വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബേളൂര്‍ പൊടവടുക്കത്തെ റാണാപ്രതാപിനെ(30)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസംകൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2016 ഫെബ്രുവരി 21നും അതിനു മുമ്പുള്ള പല ദിവസങ്ങളിലും റാണാപ്രതാപ് പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക […]

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി 20 വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബേളൂര്‍ പൊടവടുക്കത്തെ റാണാപ്രതാപിനെ(30)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസംകൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2016 ഫെബ്രുവരി 21നും അതിനു മുമ്പുള്ള പല ദിവസങ്ങളിലും റാണാപ്രതാപ് പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: പ്രകാശ് അമ്മണ്ണായ കോടതിയില്‍ ഹാജരായി. അന്നത്തെ അമ്പലത്തറ എസ്‌ഐ ആയിരുന്ന കെ.വി ശശീന്ദ്രനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles
Next Story
Share it