കടലിലെ ശക്തമായ വേലിയേറ്റത്തില്‍ കോളേജ് ബസ് ഡ്രൈവര്‍ മുങ്ങി മരിച്ചു

മംഗളൂരു: തമിഴ്നാട്ടില്‍ ജീവനാശം അടക്കം കനത്ത ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വീശിയടിക്കുന്ന മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ആഘാതം കാസര്‍കോട് അതിര്‍ത്തിക്ക് സമീപമെത്തി. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള പ്രദേശമായ ഉള്ളാള്‍ സോമേശ്വരത്ത് കടലില്‍ ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി ശക്തമായ വേലിയേറ്റം നിലനില്‍ക്കുകയാണ്. ഇന്നലെ സോമേശ്വരത്ത് കടലില്‍ കുളിക്കുന്നതിനിടെ കോളേജ് ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു. അംബിക റോഡില്‍ താമസിക്കുന്ന പ്രശാന്ത് ബേക്കല്‍ (47) ആണ് മരിച്ചത്.വേലിയേറ്റത്തെത്തുടര്‍ന്ന് അതിശക്തമായ തിരമാലകള്‍ ഉയരുകയും പ്രശാന്തിനെ കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയുമായിരുന്നു. മകനും സഹോദരന്റെ മകനും സുഹൃത്തിനും ഒപ്പമാണ് പ്രശാന്ത് സോമേശ്വരത്ത് കടലില്‍ […]

മംഗളൂരു: തമിഴ്നാട്ടില്‍ ജീവനാശം അടക്കം കനത്ത ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വീശിയടിക്കുന്ന മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ആഘാതം കാസര്‍കോട് അതിര്‍ത്തിക്ക് സമീപമെത്തി. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള പ്രദേശമായ ഉള്ളാള്‍ സോമേശ്വരത്ത് കടലില്‍ ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി ശക്തമായ വേലിയേറ്റം നിലനില്‍ക്കുകയാണ്. ഇന്നലെ സോമേശ്വരത്ത് കടലില്‍ കുളിക്കുന്നതിനിടെ കോളേജ് ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു. അംബിക റോഡില്‍ താമസിക്കുന്ന പ്രശാന്ത് ബേക്കല്‍ (47) ആണ് മരിച്ചത്.
വേലിയേറ്റത്തെത്തുടര്‍ന്ന് അതിശക്തമായ തിരമാലകള്‍ ഉയരുകയും പ്രശാന്തിനെ കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയുമായിരുന്നു. മകനും സഹോദരന്റെ മകനും സുഹൃത്തിനും ഒപ്പമാണ് പ്രശാന്ത് സോമേശ്വരത്ത് കടലില്‍ കുളിക്കാനെത്തിയത്.
ഉയര്‍ന്ന തിരമാലകളില്‍പ്പെട്ട പ്രശാന്തിനെ വെള്ളത്തിലൂടെ നടന്ന് കയര്‍ ഉപയോഗിച്ച് മകനും ഒപ്പമുണ്ടായിരുന്നവരും രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രശാന്ത് എല്ലാ ഞായറാഴ്ചകളിലും മക്കളെയും കുടുംബങ്ങളെയും ബീച്ചിലേക്ക് കൊണ്ടുപോകാറുണ്ട്. നിലവില്‍ പ്രശാന്ത് എസ്.ഡി.എം ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയതുവരികയായിരുന്നു. തണുത്ത കാറ്റിനൊപ്പം മാന്‍ദൗസ് ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it