കെ.വി തോമസ് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി; നിയമനം കാബിനറ്റ് റാങ്കോടെ

തിരുവനന്തപുരം: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസിനെ നിയമിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനം. കാബിനറ്റ് റാങ്കോടെ നിയമിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്ന കെ.വി തോമസിന് എം. സമ്പത്ത് നേരത്തെ വഹിച്ചിരുന്ന പദവിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഓഫീസും സഹായികളും കാറും ഒക്കെയായി കാബിനറ്റ് റാങ്കോടെയാണ് നിയമനം. തോമസ് ഡല്‍ഹിയില്‍ […]

തിരുവനന്തപുരം: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസിനെ നിയമിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനം. കാബിനറ്റ് റാങ്കോടെ നിയമിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്ന കെ.വി തോമസിന് എം. സമ്പത്ത് നേരത്തെ വഹിച്ചിരുന്ന പദവിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഓഫീസും സഹായികളും കാറും ഒക്കെയായി കാബിനറ്റ് റാങ്കോടെയാണ് നിയമനം. തോമസ് ഡല്‍ഹിയില്‍ സര്‍ക്കാറിന്റെ രണ്ടാമത്തെ പ്രതിനിധിയാണ്. രേണുരാജ് നേരത്തെ തന്നെ സമാനമായ പദവി വഹിക്കുന്നുണ്ട്. മുന്‍കേന്ദ്രമന്ത്രിയും മുന്‍ എം.പിയും എന്ന നിലയില്‍ ഡല്‍ഹിയുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള കെ.വി തോമസിനെ ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാറിന്റെ കൂടുതല്‍ ആനുകൂല്യങ്ങളും വികസന പദ്ധതികളും നേടിയെടുക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
എന്നാല്‍ തോമസിന്റെ പുതിയ പദവിയെ കെ. മുരളീധരന്‍ എം.പി പരിസഹിച്ചു. നക്കാപ്പിച്ച എന്നാണ് മുരളീധരന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ പദവികൊണ്ട് തോമസിന് മാനസിക സുഖം കിട്ടുമെങ്കില്‍ കിട്ടട്ടേയെന്നും കോണ്‍ഗ്രസില്‍ നിന്നും മറ്റൊരാളും ഇത്തരം നക്കാപിച്ചക്കായി പാര്‍ട്ടി വിടില്ലെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു.

Related Articles
Next Story
Share it