കോവിഡ് വ്യാപനം വര്‍ധിക്കുന്നു; കുവൈത്തില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

കുവൈറ്റ്‌സിറ്റി: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഒരു മാസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വന്നു. കഴിഞ്ഞ കുറച്ച് ദിവസമായി കുവൈത്തില്‍ കോവിഡ് കേസുകള്‍ വര്ധിച്ചു വരികയാണ്. കോവിഡ് പ്രതിസന്ധി തുടങ്ങിയതിനുശേഷമുള്ള കൂടിയ പ്രതിദിന കേസ് നിരക്കാണ് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം അസാധാരണ മന്ത്രിസഭാ യോഗം കര്‍ഫ്യൂ തീരുമാനിച്ചത്. ഒരു മാസമായി അടച്ചിട്ടിരുന്ന സലൂണുകള്‍, ജിമ്മുകള്‍, […]

കുവൈറ്റ്‌സിറ്റി: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഒരു മാസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വന്നു. കഴിഞ്ഞ കുറച്ച് ദിവസമായി കുവൈത്തില്‍ കോവിഡ് കേസുകള്‍ വര്ധിച്ചു വരികയാണ്.

കോവിഡ് പ്രതിസന്ധി തുടങ്ങിയതിനുശേഷമുള്ള കൂടിയ പ്രതിദിന കേസ് നിരക്കാണ് സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം അസാധാരണ മന്ത്രിസഭാ യോഗം കര്‍ഫ്യൂ തീരുമാനിച്ചത്. ഒരു മാസമായി അടച്ചിട്ടിരുന്ന സലൂണുകള്‍, ജിമ്മുകള്‍, ആരോഗ്യ ക്ലബ്ബുകള്‍, മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഞായറാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ മന്ത്രിസഭ അനുവദിച്ചു. എന്നാല്‍, കര്‍ഫ്യൂ പാശ്ചാത്തലത്തില്‍ വൈകിട്ട് അഞ്ചു മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ 5 വരെ അടച്ചിടണം.

റെസ്റ്ററോണ്ടുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടല്ല. പകരം ഡെലിവറിയും കാറിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഡ്രൈവ് ത്രൂ സര്‍വീസും ആകാം. അതുപോലെ സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും ഡെലിവറി സര്‍വീസ് അനുവദിക്കും. പാര്‍ക്കുകളും ഗാര്‍ഡനുകളും അടച്ചിടും. ടാക്‌സികളില്‍ രണ്ട് യാത്രക്കാരെ അനുവദിക്കൂ. കര്‍ഫ്യൂ സമയത്ത് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്പ് പള്ളികളിലേക്ക് നടന്നുപോകാം.

അതേസമയം എസി, ലിഫ്റ്റ് അറ്റകുറ്റപണിക്കാര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ട്. ജനങ്ങള്‍ കര്‍ഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ റോഡുകളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും സെക്യൂരിറ്റി ചെക്ക് പോസ്റ്റ് ഉണ്ടാകും. കര്‍ഫ്യൂ ലംഘനത്തിന് കനത്ത ശിക്ഷ ലഭിക്കുമെന്ന് പൊലിസ് അറിയിച്ചു.

Related Articles
Next Story
Share it