ട്രെയിനിലെ തീവെപ്പ്: പൊലീസ് സംഘം ഡല്‍ഹിയില്‍; കണ്ണൂരിലും തിരച്ചില്‍

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. പ്രതിയെന്നു സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി ഡല്‍ഹിയിലേക്ക് കടന്നെന്നാണ് സൂചന. ഇതേ തുടര്‍ന്ന് പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിനായി കേരളത്തില്‍നിന്നു റെയില്‍വേ പൊലീസ് സംഘം യു.പിയിലെ ഗാസിയാബാദിലെത്തിയിട്ടുണ്ട്. ഷഹറൂഖിന്റെ കുടുംബ പശ്ചാത്തലവും ഇയാള്‍ക്ക മറ്റെന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്നും അറിയാനാണ് പൊലീസ് ശ്രമം. ഏതെങ്കിലും തീവ്രസംഘടനയുടെ ഭാഗമായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു.അന്വേഷണപുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.പി […]

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. പ്രതിയെന്നു സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി ഡല്‍ഹിയിലേക്ക് കടന്നെന്നാണ് സൂചന. ഇതേ തുടര്‍ന്ന് പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.
പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിനായി കേരളത്തില്‍നിന്നു റെയില്‍വേ പൊലീസ് സംഘം യു.പിയിലെ ഗാസിയാബാദിലെത്തിയിട്ടുണ്ട്. ഷഹറൂഖിന്റെ കുടുംബ പശ്ചാത്തലവും ഇയാള്‍ക്ക മറ്റെന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്നും അറിയാനാണ് പൊലീസ് ശ്രമം. ഏതെങ്കിലും തീവ്രസംഘടനയുടെ ഭാഗമായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു.
അന്വേഷണപുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം രാവിലെ കോഴിക്കോട്ട് ചേര്‍ന്നു.
കണ്ണൂരിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റിയിട്ടുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ട് ബോഗികള്‍ ആര്‍.പി.എഫ് ഐ.ജി ടി.എം. ഈശ്വരറാവു പരിശോധന നടത്തി. പ്രതിയെ കണ്ടെത്താന്‍ പൊലീസുമായി സഹകരിച്ചു ശ്രമം തുടരുന്നുവെന്നും ഐ.ജി പറഞ്ഞു. നിലവില്‍ ജീവനക്കാരുടെ ക്ഷാമം ഉള്ളതിനാല്‍ എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രതിക്കായി കണ്ണൂരിലും പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പൊലീസ് തിരച്ചില്‍ നടത്തി. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. പൊലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തില്‍ പൊള്ളലേറ്റ അനില്‍ കുമാറിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആസ്പത്രിയില്‍ നിന്ന് അറിയിച്ചു. 35 ശതമാനം പൊളളലേറ്റ അനില്‍ കുമാറിന്റെ ആരോഗ്യസ്ഥിതിയിയായിരുന്നു കൂടുതല്‍ ഗുരുതരം. ഇദ്ദേഹത്തിന് കഴുത്തിലും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പൊള്ളല്‍ ഐസിയുവില്‍ കഴിയുന്ന അദ്വൈതും അശ്വതിയും അപകടനില തരണം ചെയ്തിട്ടുണ്ട്. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന പ്രകാശന്‍ ആസ്പത്രി വിട്ടു. 20 ശതമാനത്തിലേറെ പൊള്ളലേറ്റ ജ്യോതീന്ദ്ര നാഥിന്റെയും പി.സി ലതീഷിന്റെയും പ്ലാസ്റ്റിക് സര്‍ജറി ഇന്നലെ പൂര്‍ത്തിയായിരുന്നു. നിലവില്‍ 7 പേരാണ് ചികിത്സയിലുള്ളത്.

Related Articles
Next Story
Share it