ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു; കേരളത്തില്‍ പുതിയ പോലീസ് മേധാവിയെ അമിത് ഷാ നിയമിക്കും; സാധ്യതാ പട്ടികയില്‍ 12 പേര്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി കഴിയാനിരിക്കെ പുതിയ ഡിജിപിയെ നിയമിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. സാധാരണ സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമുള്ളയാളെ പോലീസ് മേധാവിയായി നിയമിക്കുന്നതാണ് പതിവെങ്കിലും ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ നിയമനം നടത്താന്‍ പാടുള്ളൂ. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. ഇതേതുടര്‍ന്ന് വിപുലമായ സാദ്ധ്യത പട്ടികയാണ് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. 12 ഉദ്യോഗസ്ഥരാണ് ലിസ്റ്റിലുള്ളത്. ഈ ലിസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടന്‍ കൈമാറും. അരുണ്‍ കുമാര്‍ […]

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി കഴിയാനിരിക്കെ പുതിയ ഡിജിപിയെ നിയമിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. സാധാരണ സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമുള്ളയാളെ പോലീസ് മേധാവിയായി നിയമിക്കുന്നതാണ് പതിവെങ്കിലും ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ നിയമനം നടത്താന്‍ പാടുള്ളൂ. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്.

ഇതേതുടര്‍ന്ന് വിപുലമായ സാദ്ധ്യത പട്ടികയാണ് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. 12 ഉദ്യോഗസ്ഥരാണ് ലിസ്റ്റിലുള്ളത്. ഈ ലിസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടന്‍ കൈമാറും. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്കാണ് ഏറ്റവും അധികം സാധ്യതയുള്ളത്. ഇവരെ കൂടാതെ എ.ഡി.ജി.പി. റാങ്കിലുള്ള ബി. സന്ധ്യ (ഫയര്‍ ഫോഴ്‌സ് മേധാവി), അനില്‍ കാന്ത് (റോഡ് സേഫ്റ്റി കമ്മിഷണര്‍), നിതിന്‍ അഗര്‍വാള്‍ (കേന്ദ്ര ഡെപ്യൂട്ടേഷന്‍), എസ്. ആനന്ദകൃഷ്ണന്‍ (എക്‌സൈസ് കമ്മിഷണര്‍), കെ. പത്മകുമാര്‍ (ആംഡ് ബറ്റാലിയന്‍), ഷെയ്ക്ക് ദര്‍വേഷ് സാഹിബ് (ഡയറക്ടര്‍, പോലീസ് അക്കാദമി), ഹരിനാഥ് മിശ്ര (കേന്ദ്ര ഡെപ്യൂട്ടേഷന്‍). രവത എ. ചന്ദ്രശേഖര്‍ (ഇന്റലിജന്‍സ് ബ്യൂറോ), ഡോ. സന്‍ജീബ് കുമാര്‍ പട്‌ജോഷി (ജോയിന്റ് സെക്രട്ടറി, പഞ്ചായത്തിരാജ് മന്ത്രാലയം, ഡെല്‍ഹി) എന്നിവരും പട്ടികയിലുണ്ട്.

സുപ്രീം കോടതി വിധിയനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് യു.പി.എസ്.സിക്കു പട്ടിക സമര്‍പ്പിക്കണമെന്നാണ് പുതിയ ചട്ടം. എംപാനല്‍മെന്റ് സമിതി യോഗം ചേര്‍ന്നു തയാറാക്കുന്ന അന്തിമ പട്ടികയില്‍ നിന്നു മൂന്നുപേരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കും. അവരിലൊരാളെ സംസ്ഥാന സര്‍ക്കാരിനു പോലീസ് മേധാവിയായി നിയമിക്കാം. 30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവരും ശിക്ഷണ നടപടികള്‍ക്കു വിധേയരാകാത്തവരുമായ ഐ.പി.എസുകാരെയാണു പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നിയമനം കിട്ടുന്നയാള്‍ക്ക് ആറു മാസമെങ്കിലും സര്‍വീസ് ബാക്കിയുണ്ടാകണം. പത്തു വര്‍ഷത്തെ വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (എ.സി.ആര്‍) അടക്കം ഉദ്യോസ്ഥരുടെ സര്‍വീസ് സംബന്ധിച്ച സമഗ്രമായ വിവരങ്ങളാണ് ഇപ്പോഴത്തെ പൊലീസ് മേധാവി നല്‍കേണ്ടത്. ജോലി സംബന്ധമായ കൃത്യത, ആത്മാര്‍ഥത, സത്യസന്ധത തുടങ്ങിയവയെല്ലാം എ.സി.ആറില്‍ വേണം.

മാര്‍ച്ച് 30നു മുമ്പ് യോഗ്യതാ പട്ടിക നല്‍കേണ്ടിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മേയില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരാണ് പൊലീസ് മേധാവിയെ നിശ്ചയിക്കേണ്ടത്. ജൂണ്‍ 30ന് ആണ് ലോക്നാഥ് ബെഹ്റ സര്‍വീസില്‍ നിന്നു വിരമിക്കുംന്നത്.

Related Articles
Next Story
Share it