ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡെല്‍ഹി: നിലിവില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. സ്വകാര്യ മുസ്ലിം ട്രസ്റ്റാണ് സുപ്രിംകോടതിയെ സമീപിച്ചത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് മുസ്ലിം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി വിധി തിരിച്ചടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ […]

ന്യൂഡെല്‍ഹി: നിലിവില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. സ്വകാര്യ മുസ്ലിം ട്രസ്റ്റാണ് സുപ്രിംകോടതിയെ സമീപിച്ചത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് മുസ്ലിം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി വിധി തിരിച്ചടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കണം എന്നതായിരുന്നു കേരള ഹൈകോടതി വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ 51:49 അനുപാദത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ തീരുമാനിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉര്‍ന്നിരുന്നു. ഇഥിനിടെയാണ് ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയത്.

അതിനിടെ കേസില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തടസ്സ ഹര്‍ജി നല്‍കി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി പരാമര്‍ശം നടത്തിയിരുന്നു. ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതിയെ സമീപിക്കും.

Related Articles
Next Story
Share it