സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതി; സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു; ഇനി 500 രൂപ മാത്രം

തിരുവനന്തപുരം: സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതി വരുത്തി സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചാണ് സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. ഇതോടെ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്തിവന്നിരുന്ന സ്വകാര്യ ലാബുകള്‍ക്ക് വന്‍ തിരിച്ചടിയായി. ഇനി 500 രൂപ മാത്രമേ ആര്‍ടിപിസിആറിന് ഈടാക്കാവൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നേരത്തെ പലയിടത്തും വന്‍ കൊള്ളയായിരുന്നു സ്വകാര്യ ലാബുകള്‍ നടത്തിയിരുന്നു. ആളുകളെ എത്തിച്ചുനല്‍കിയാല്‍ ഒരാള്‍ക്ക് നിശ്ചിത തുക കമ്മീഷനായി നല്‍കുന്ന കേരളത്തിലെ ലാബുകളെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പരിശോധനാ നിരക്ക് […]

തിരുവനന്തപുരം: സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതി വരുത്തി സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചാണ് സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. ഇതോടെ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്തിവന്നിരുന്ന സ്വകാര്യ ലാബുകള്‍ക്ക് വന്‍ തിരിച്ചടിയായി. ഇനി 500 രൂപ മാത്രമേ ആര്‍ടിപിസിആറിന് ഈടാക്കാവൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നേരത്തെ പലയിടത്തും വന്‍ കൊള്ളയായിരുന്നു സ്വകാര്യ ലാബുകള്‍ നടത്തിയിരുന്നു. ആളുകളെ എത്തിച്ചുനല്‍കിയാല്‍ ഒരാള്‍ക്ക് നിശ്ചിത തുക കമ്മീഷനായി നല്‍കുന്ന കേരളത്തിലെ ലാബുകളെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.

Related Articles
Next Story
Share it