ഒരു റണ്ണിന് 1000 രൂപ, മുഹമ്മദ് അസ്ഹറുദ്ദീന് 1,37,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണര്‍ മുഹമ്മദ് അസ്്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). അസ്ഹറുദ്ദീന്‍ നേടി ഒരോ റണ്ണിനും 1000 രൂപ വെച്ച് 1,37,000 രൂപയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സ് ആണ് മുംബൈയ്‌ക്കെതിരെ താരം നേടിയത്. 20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍ നിന്നാണ് 100 കടന്നത്. സഹ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 23 […]

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണര്‍ മുഹമ്മദ് അസ്്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). അസ്ഹറുദ്ദീന്‍ നേടി ഒരോ റണ്ണിനും 1000 രൂപ വെച്ച് 1,37,000 രൂപയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സ് ആണ് മുംബൈയ്‌ക്കെതിരെ താരം നേടിയത്.

20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍ നിന്നാണ് 100 കടന്നത്. സഹ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 23 പന്തില്‍ നാലു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 പന്തില്‍ നാലു ഫോറുകള്‍ സഹിതം 22 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായി. സച്ചിന്‍ ബേബി ഏഴു പന്തില്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

വെറും 37 പന്തില്‍നിന്ന് സെഞ്ചുറിയിലെത്തിയ അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 2018ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ വെറും 32 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 2017ല്‍ ശ്രീലങ്കയ്ക്കെതിരെ 35 പന്തില്‍ രോഹിത് സെഞ്ചുറി തികച്ചിരുന്നു. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 37 പന്തില്‍ സെഞ്ചുറിയടിച്ച യൂസഫ് പഠാന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് അസ്ഹറുദ്ദീന്‍.

കാസര്‍കോടുകാരന്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ എലീറ്റ് ഗ്രൂപ്പ് ഇയില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കേരളത്തിനൊപ്പം രണ്ടു ജയവുമായി എട്ടു പോയിന്റുള്ള ഡല്‍ഹി ഉയര്‍ന്ന റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഒന്നാമതു നില്‍ക്കുന്നു. മുംബൈ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

Related Articles
Next Story
Share it