ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷത്തിന്റെ ഫിക്‌സ്ഡ് ഡെപ്പോസിറ്റ്; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും; കടലില്‍ പോകുന്നതിന് 52 ദിവസത്തേക്ക് നിരോധനം; മന്ത്രിസഭാ യോഗതീരുമാനങ്ങള്‍

തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷത്തിന്റെ ഫിക്‌സ്ഡ് ഡെപ്പോസിറ്റിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കടലില്‍ പോകുന്നതിന് 52 ദിവസത്തേക്ക് നിരോധനമേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സ്ഥിരം നിക്ഷേപം […]

തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷത്തിന്റെ ഫിക്‌സ്ഡ് ഡെപ്പോസിറ്റിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കടലില്‍ പോകുന്നതിന് 52 ദിവസത്തേക്ക് നിരോധനമേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സ്ഥിരം നിക്ഷേപം നടത്തുക. കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും.

സംസ്ഥാനത്തെ 14 പ്രിന്‍സിപ്പല്‍ ജില്ലാ കോടതികളില്‍ കോര്‍ട്ട് മാനേജര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവില്‍ ജോലി ചെയ്യുന്ന എട്ട് കോര്‍ട്ട് മാനേജര്‍മാരെ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു. ജയില്‍ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ആറ് തടവുകാരുടെ ശിക്ഷാ കാലയളവ് ഇളവു ചെയ്ത് അകാലവിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

Related Articles
Next Story
Share it