നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. വി എന്‍ അനില്‍കുമാര്‍ ആണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. അഡ്വ. എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം നിയമന ഉത്തരവ് നല്‍കിയിട്ടില്ല. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച പുതിയ നിയമന ഉത്തരവ് കോടതിക്ക് കൈമാറും. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശന്‍ രാജിവെച്ചത്. […]

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. വി എന്‍ അനില്‍കുമാര്‍ ആണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. അഡ്വ. എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം നിയമന ഉത്തരവ് നല്‍കിയിട്ടില്ല. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച പുതിയ നിയമന ഉത്തരവ് കോടതിക്ക് കൈമാറും. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു.

വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശന്‍ രാജിവെച്ചത്. കോടതി വിവേചനപരമായാണ് പെരുമാറുന്നതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി മാറ്റം പ്രായോഗികമല്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നത് ആവശ്യപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

Related Articles
Next Story
Share it