ഏകീകൃത സിവില്‍ കോഡ് എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് ബുദ്ധിജീവികള്‍ പഠിക്കണം; കേന്ദ്രം നടപ്പാക്കാനിരിക്കുന്ന യൂണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് നിയമനിര്‍മാണത്തിന് വേണ്ടി വാദിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ബുദ്ധിജീവികള്‍ പഠിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. ഗോവയില്‍ ബോംബെ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിച്ച് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്. ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം നിലനില്‍ക്കുന്ന ഏക പ്രദേശമാണ് ഗോവ. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലാണ് ഏകീകൃത സിവില്‍ കോഡിനെ […]

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ബുദ്ധിജീവികള്‍ പഠിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. ഗോവയില്‍ ബോംബെ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിച്ച് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്.

ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം നിലനില്‍ക്കുന്ന ഏക പ്രദേശമാണ് ഗോവ. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലാണ് ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പറയുന്നത്. ഭരണഘടനയിലെ നിര്‍ദേശക തത്വത്തില്‍പ്പെട്ടതാണിത്. ഗോവയിലെ ബോംബെ ഹൈക്കോടതിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഗോവ സിവില്‍ കോഡിന് കീഴിലെ നീതിന്യായ സംവിധാനത്തില്‍ ജോലി ചെയ്ത അനുഭവം വിവരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'ഭരണഘടനാ നിര്‍മാതാക്കള്‍ വിഭാവനം ചെയ്ത ഏകീകൃത സിവില്‍ കോഡ് ഗോവയ്ക്കുണ്ട്. മതഭേദമെന്യേ വിവാഹം, അനന്തരാവകാശം എന്നിവയിലെല്ലാം ഈ സിവില്‍ കോഡാണുള്ളത്. യൂനിഫോം സിവില്‍ കോഡിനെ കുറിച്ച് ഒരുപാട് ഭൗതിക സംവാദങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ബുദ്ധിജീവികളോട് ഇവിടെ വന്ന് എങ്ങനെയാണ് ഗോവയിലെ നീതിന്യായ സംവിധാനം നടക്കുന്നതെന്ന് വീക്ഷിക്കാന്‍ അഭ്യര്‍ഥിക്കുന്നു' - ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സുപ്രിം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ബി.ആര്‍ ഗവായ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രസംഗം.

Related Articles
Next Story
Share it