ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നൊക്കെ പറഞ്ഞിട്ടെന്താ? ബാറ്റ്‌സ്മാന്‍മാര്‍ വഴുന്നില്ല; ബാറ്റ്‌സ്മാന്‍മാരുടെ പ്രേതാലയമായി മൊട്ടേര മോദി സ്റ്റേഡിയം; അഞ്ചുദിന ടെസ്റ്റ് 2 ദിവസം കൊണ്ട് അവസാനിച്ചു

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന ടെസ്റ്റ് മത്സരം രണ്ട് ദിനം കൊണ്ട് അവസാനിച്ചു. നവീകരിച്ച സ്റ്റേഡിയം ബുധനാഴ്ച രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ഡേ നൈറ്റ് ടെസ്റ്റ് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അവസാനിച്ചു. സ്പിന്നിന് അനുകൂലമായ പി്ച്ചില്‍ ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബോളര്‍മാര്‍ നിറഞ്ഞാടി. ഇന്ത്യന്‍ താരം അക്്‌സര്‍ പട്ടേല്‍ ഇരുഇന്നിംഗ്‌സുകളിലുമായി 11 വിക്കറ്റുകളാണ് കൊയ്തത്. രണ്ടാം ഇന്നിംഗ്്‌സില്‍ ഇംഗ്ലണ്ട് […]

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന ടെസ്റ്റ് മത്സരം രണ്ട് ദിനം കൊണ്ട് അവസാനിച്ചു. നവീകരിച്ച സ്റ്റേഡിയം ബുധനാഴ്ച രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ഡേ നൈറ്റ് ടെസ്റ്റ് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അവസാനിച്ചു. സ്പിന്നിന് അനുകൂലമായ പി്ച്ചില്‍ ഇരുടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബോളര്‍മാര്‍ നിറഞ്ഞാടി. ഇന്ത്യന്‍ താരം അക്്‌സര്‍ പട്ടേല്‍ ഇരുഇന്നിംഗ്‌സുകളിലുമായി 11 വിക്കറ്റുകളാണ് കൊയ്തത്. രണ്ടാം ഇന്നിംഗ്്‌സില്‍ ഇംഗ്ലണ്ട് നായകന്‍ േേജാ റൂട്ട് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

മൂന്നാം ടെസ്റ്റില്‍ മൂന്നുദിവസം ശേഷിക്കെ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രണ്ട് ഇന്നിംഗ്‌സിലും ഉയര്‍ന്ന സ്‌കോര്‍ രോഹിത് ശര്‍മയ്ക്കാണ്. ആദ്യ ഇന്നിംഗ്‌സില്‍ 66 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 25 പുറത്താകാതെ റണ്‍സും താരം നേടി. 15 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് 7.4 ഓവറിലാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. സ്‌കോര്‍ ഇംഗ്ലണ്ട്: 112, 81. ഇന്ത്യ: 145, 49ന് പൂജ്യം.

രണ്ടാം ദിനം 17 വിക്കറ്റുകളാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വീണത്. ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരേ ടെസ്റ്റില്‍ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. ഈ വിജയത്തോടെ നാലുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. നാലാമത്തെ ടെസ്റ്റ് മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാം. അശ്വിന്‍ രണ്ടിന്നിംഗ്‌സുകളിലുമായി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.

Related Articles
Next Story
Share it