സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട്; നാലാം ടെസ്റ്റ് തോറ്റത് ഇന്നിംഗ്‌സിനും 25 റണ്‍സിനും; 3-1ന് പരമ്പര നേടി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

അഹമ്മദബാദ്: ഇന്ത്യയുടെ സ്പിന്‍ മാജിക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇംഗ്ലണ്ട്. അക്‌സര്‍ പട്ടേലും അശ്വിനും വിശരൂപം പൂണ്ടപ്പോള്‍ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് അടിയറവ് വെച്ചത് ഇന്നിംഗ്‌സിനും 25 റണ്‍സിനും. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചു. നാലാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 205ന് എല്ലാവരും പുറത്തായി. സ്റ്റോക്‌സ് (55), ലോറന്‍സ് (46) എന്നിവരൊഴിച്ചാല്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. അക്‌സര്‍ പട്ടേല്‍ (4), […]

അഹമ്മദബാദ്: ഇന്ത്യയുടെ സ്പിന്‍ മാജിക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇംഗ്ലണ്ട്. അക്‌സര്‍ പട്ടേലും അശ്വിനും വിശരൂപം പൂണ്ടപ്പോള്‍ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് അടിയറവ് വെച്ചത് ഇന്നിംഗ്‌സിനും 25 റണ്‍സിനും. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചു.

നാലാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 205ന് എല്ലാവരും പുറത്തായി. സ്റ്റോക്‌സ് (55), ലോറന്‍സ് (46) എന്നിവരൊഴിച്ചാല്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. അക്‌സര്‍ പട്ടേല്‍ (4), അശ്വീിന്‍ (3), സിറാജ് (2), സുന്ദര്‍ (1) എന്നിവര്‍ വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗില്‍ റിഷഭ് പന്ത് (101, വാഷിംഗ്ടണ്‍ സുന്ദര്‍ (പുറത്താകാതെ 96), രോഹിത് ശര്‍മ (49), അക്‌സര്‍ പട്ടേല്‍ (43) എന്നിവരുടെ പ്രകടന മികവില്‍ ഇന്ത്യ 365 റണ്‍സ് നേടി. വിരാട് കോഹ്ലി, ഗില്‍ എന്നിവരടക്കം നാല് പേര്‍ പൂജ്യത്തിന് പുറത്തായി. സ്റ്റോക്‌സ് (4), ആന്‍ഡേഴ്‌സണ്‍ (3), ലീച്ച് (2) വിക്കറ്റുകള്‍ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ അക്‌സര്‍ പട്ടേല്‍, അശ്വിന്‍ എന്നിവര്‍ അഞ്ച് വീതം വിക്കറ്റുകള്‍ നേടി 135 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിംഗ്‌സും നാലാം ടെസ്റ്റും അവസാനിപ്പിച്ചു. ലോറന്‍സ് (50), റൂട്ട് (30) എന്നിവര്‍ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്.

രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേല്‍, അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ (പരമാവധി 3 മത്സരം) കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഈ പരമ്പരയിലെ മൂന്നു ടെസ്റ്റുകളില്‍ കളിച്ച അക്‌സര്‍, ആകെ 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. 2008ല്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റ പരമ്പരയില്‍ 26 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കന്‍ താരം അജാന്ത മെന്‍ഡിസിന്റെ റെക്കോര്‍ഡാണ് അക്സര്‍ തകര്‍ത്തത്. സെഞ്ചുറി നേടിയ റിഷഭ് പന്താണ് കളിയിലെ താരം. നാല് ടെസ്റ്റുകളിലായി 32 വിക്കറ്റും സെഞ്ചുറി സഹിതം 189 റണ്‍സും നേടിയ ആര്‍ അശ്വിന്‍ പരമ്പരയിലെ താരമായി. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെയാണ് നേരിടുന്നത്.

Related Articles
Next Story
Share it